Saturday, October 17, 2009

Pink

വെളിച്ചത്തിലേയ്ക്കു കാലാട്ടിയിരിക്കുകയായിരുന്നു
അപ്പോള്‍ നൂലില്‍ കെട്ടിയിറക്കിയതുപോലെ പകല്‍ വന്നു

കണ്ണുതുറന്നുറങ്ങരുതേ അരുതേ
സ്വപ്നങ്ങളില്‍ നഗ്നരാക്കപ്പെടുന്നവര്‍ കരഞ്ഞു
കണ്‍പുരികങ്ങളിലേയ്ക്കവര്‍
ഏണികയറി പേനുകളായ് കുടിയേറിപ്പോയ്

ചുണ്ണാമ്പുണ്ടോ? ഒരു വെറ്റിലയെടുക്കാന്‍
ഓര്‍ത്തോര്‍ത്തു പേടിപ്പിക്കുന്നു കള്ളിയങ്കാട്ടെ തമാശ

മുടിനാരു പിഴുതു വിചാരണ ചെയ്തു
ഓര്‍മ്മകളുമായുള്ള സമ്പര്‍ക്കത്തിനു ശിക്ഷനല്‍കി

അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയായിരുന്നു
വന്നുകയറിയപ്പോള്‍ ശാസിച്ചു ഓടിച്ചുവിട്ടു
ഉടുപ്പിന്റെ നിറം ഒട്ടും ശരിയല്ല
പിങ്ക് ഉടുപ്പിട്ട മരണം ഹാഹാഹാ!