tag:blogger.com,1999:blog-30042705273923616362023-11-16T20:23:53.440+04:00The Ism Blogരാജ്http://www.blogger.com/profile/15623645093837147563noreply@blogger.comBlogger17125tag:blogger.com,1999:blog-3004270527392361636.post-71705997595350168422009-12-06T06:57:00.002+04:002023-07-18T14:02:00.719+04:00ഡിസംബര്‍ 6ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു – യോഹന്നാന് എഴുതിയ സുവിശേഷം.<br />
<br />
ബൈബിളില്‍ ദാര്‍ശനികമായി ഏറ്റവും ഔന്നത്യം പുലര്‍ത്തുന്ന വരിയേതെന്നു ചോദിച്ചാല്‍ ചിലര്‍ക്കെങ്കിലും ഈ വരികള്‍ ഓര്‍മ്മവന്നേയ്ക്കും. അതിന്റെ വ്യാഖ്യാനങ്ങളിലേയ്ക്കു സമീപിക്കുന്നില്ല, കുറച്ചുദിവസം മുമ്പായിരുന്നു ഒരു സുഹൃത്തുമായി ഈ വരികളെ കുറിച്ചു സംസാരിച്ചതിന്റെ തുടര്‍ച്ചയായി ബൈബിള്‍ വായനയിലായിരുന്നു. അന്നൊരിക്കല്‍ തിരികെ വീട്ടിലേയ്ക്കു പ്രവേശിക്കുമ്പോള്‍ വീട്ടുടമസ്ഥ തനി പാലക്കാടന്‍ ഉച്ചാരണത്തില്‍ കൃസ്ത്യാനിയായോ എന്നു ചോദിക്കയുണ്ടായി.<br />
<br />
‘നിങ്ങളെന്തിനാ ബൈബിള്‍ വെയ്ക്കണേ?’, ബൈബിളെന്നല്ല ഒട്ടുമിക്ക ആദ്ധ്യാത്മിക പുസ്തകങ്ങളും എന്റെ കൈവശമുണ്ടെന്നു ചിരിച്ചൊഴിയുവാന്‍ നോക്കിയപ്പോള്‍ അവര്‍ ആവേശത്തോടെ പറഞ്ഞു, ‘സായിബാബയെ കുറിച്ചു ബൈബിളിലുള്ളത് ഞാന്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്.’<br />
<br />
തിരതള്ളിവന്ന നിരാശയും ഖേദവും പ്രകടിപ്പിക്കാതെ മുറിയിലേയ്ക്ക് വേഗം ഒഴിഞ്ഞുപോന്നു. പിന്നെ കുറച്ചു കഴിഞ്ഞെപ്പോഴോ വാതില്ക്കല് അവരുടെ ശബ്ദം കേട്ടു. ഖുറാനുണ്ടോ? ഉവ്വെന്നു മറുപടി പറഞ്ഞപ്പോള്‍ ആവേശമായി. അതിലുമുണ്ടത്രെ സായിബാബയെ കുറിച്ച്. സ്ഥലസൗകര്യക്കുറവുമൂലം അടുത്തകാലത്തു നാട്ടിലേയ്ക്കു പുസ്തകങ്ങള്‍ തിരിച്ചയതില്‍ ഖുറാനും ഉള്‍പ്പെട്ടിരുന്നു. എന്നിരുന്നാലും ആവേശം ഒട്ടും കുറയാതെ ബൈബിള്‍ വന്നെടുത്തു് അവര്‍ അടയാളപ്പെടുത്തി വച്ചിരുന്ന ഭാഗം കാണിച്ചു തന്നു. ‘വെളിപാടുകളിള്‍’ യേശുവിനെ വിവരിക്കുന്ന ചില വരികള്‍ ആള്‍ദൈവത്തിന്റെ വര്‍ണ്ണനകളോടു സാമ്യപ്പെടുന്നു. ‘എന്തൊരു അത്ഭുതം അല്ലേ?’ അവര്‍ വീണ്ടും അതിശയപ്പെടുന്നു.<br />
<br />
അവര്‍ കൈയ്യേറിയ ബൈബിള്‍ താളുകളില്‍ ഗ്രാഫൈറ്റിന്റെ നരച്ചനിറത്തില്‍ മതപരമായ അസഹിഷ്ണുത വെളിപ്പെട്ടുകിടക്കുന്നു. കര്‍സേവകരെയും സംഘ്പരിവാറിനെയുമൊക്കെയാണു് ഓര്‍മ്മ വന്നതു്. ഒരര്‍ത്ഥത്തില്‍ വരികള്‍ക്കു കീഴെ പെന്‍സിലോടിച്ചു അവര്‍ അടയാളപ്പെടുത്തിയെടുക്കുന്നതു സ്വയം ആവര്‍ത്തിക്കുവാന്‍ ചരിത്രത്തിനുള്ള ക്രൂരമായ ഇച്ഛയെയാണു്.<br />
<br />
Ps: കേരളം കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളായ കശുവണ്ടി, കുരുമുളക്, എന്നിവയ്ക്കൊരു ദോഷമുണ്ട്, സാധാരണക്കാരില്‍ സാധാരണക്കാരനു ഇവയെക്കൊണ്ടൊന്നും വലിയ ഉപകാരമില്ല, ഉപയോഗത്തിനായി നോക്കുമ്പോള്‍ കിട്ടാന്‍ വലിയ വിലയും കൊടുക്കേണ്ടിവരുന്നു.<br />
<br />
ഒരു കഷ്ണം റബ്ബര്‍ കൊണ്ടു് ഇന്നല്പം ഉപയോഗമുണ്ട്, കേരളത്തിനു സ്തുതി!രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com7tag:blogger.com,1999:blog-3004270527392361636.post-64374118014885180222009-10-17T01:20:00.000+04:002009-10-17T01:20:18.464+04:00Pinkവെളിച്ചത്തിലേയ്ക്കു കാലാട്ടിയിരിക്കുകയായിരുന്നു<br />
അപ്പോള്‍ നൂലില്‍ കെട്ടിയിറക്കിയതുപോലെ പകല്‍ വന്നു<br />
<br />
കണ്ണുതുറന്നുറങ്ങരുതേ അരുതേ<br />
സ്വപ്നങ്ങളില്‍ നഗ്നരാക്കപ്പെടുന്നവര്‍ കരഞ്ഞു<br />
കണ്‍പുരികങ്ങളിലേയ്ക്കവര്‍ <br />
ഏണികയറി പേനുകളായ് കുടിയേറിപ്പോയ്<br />
<br />
ചുണ്ണാമ്പുണ്ടോ? ഒരു വെറ്റിലയെടുക്കാന്‍<br />
ഓര്‍ത്തോര്‍ത്തു പേടിപ്പിക്കുന്നു കള്ളിയങ്കാട്ടെ തമാശ<br />
<br />
മുടിനാരു പിഴുതു വിചാരണ ചെയ്തു<br />
ഓര്‍മ്മകളുമായുള്ള സമ്പര്‍ക്കത്തിനു ശിക്ഷനല്കി<br />
<br />
അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയായിരുന്നു<br />
വന്നുകയറിയപ്പോള്‍ ശാസിച്ചു ഓടിച്ചുവിട്ടു<br />
ഉടുപ്പിന്റെ നിറം ഒട്ടും ശരിയല്ല<br />
പിങ്ക് ഉടുപ്പിട്ട മരണം ഹാഹാഹാ!രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com9tag:blogger.com,1999:blog-3004270527392361636.post-51245388669107987322009-09-26T18:00:00.001+04:002009-09-26T18:04:08.468+04:00ചിരിയുടേയും മറവിയുടേയും പുസ്തകംമിലാന് കുന്ദേരയുടെ <span style="font-style: italic;">The Book of Laughter and Forgetting</span> എന്ന നോവലിലെ ആദ്യത്തെ അദ്ധ്യായം:<br /><br /><blockquote>In February 1948, the Communist leader Klement Gottwald stepped out on the balcony of a Baroque palace in Prague to harangue hundreds of thousands of citizen massed in Old Town Square. That was a great turning point in the history of Bohemia. A fateful moment of the kind that occurs only once or twice a millennium.<br /><br />Gottwald was flanked by his comrades, with Clementis standing close to him. It was snowing and cold, and Gottwald was bareheaded. Bursting with solicitude, Clementis took off his fur hat and set it on Gottwald's head.<br /><br />The propaganda section made hundreds of thousands of copies of the photograph taken on the balcony where Gottwald, in a fur hat and surrounded by his comrades, spoke to the people. On that balcony the history of Communist Bohemia began. Every child knew that photograph, from seeing it on posters and in schoolbooks and museums.<br /><br />Four years later, Clementis was charged with treason and hanged. The propaganda section immediately made him vanish from history and, of course, from all photographs. Ever since, Gottwald has been alone on the balcony. Where Clementis stood, there is only the bare palace wall. Nothing remains of Clementis but the fur hat on Gottwald's head.</blockquote><br /><br />സെബാസ്റ്റ്യന്‍ പോള്‍ കുന്ദേരയെ വായിച്ചു കാണണം. ഇതേ പുസ്തകത്തിലെ <span style="font-style: italic;">The struggle of man against power is the struggle of memory against forgetting</span> എന്ന വരിയിലൂടെയാവണം ഒരു പക്ഷെ കുന്ദേര ഏറ്റവും കൂടുതല്‍ എടുത്തെഴുതപ്പെടുന്നതു്. അധികാരത്തിന്റെ ഉരുക്കുമുഷ്ടിക്കെതിരെ പൊരുതുവാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ മറവിയ്ക്കെതിരെ ഓര്‍മ്മയെന്നോണമാണു്. അതുകൊണ്ടു തന്നെയാവണം മാധ്യമവിചാരം എന്ന പരിപാടി പത്തുകൊല്ലത്തോളം നടത്തിയിരുന്ന സെബാസ്റ്റ്യന്‍ പോളിനു അധികാരത്തിന്റേയും മറവിയുടെയും പക്ഷത്തുനിന്നു മാറിനിന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തലുകളോടെ ഉണര്‍ന്നുവരേണ്ടി വന്നതു്.<br /><br />മാധ്യമങ്ങള്‍ ഓര്‍മ്മയുടെ കൂറുകാരാണു്, അതുകൊണ്ടാണു മാധ്യമങ്ങളെ പലരും പേടിക്കുന്നതും.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com5tag:blogger.com,1999:blog-3004270527392361636.post-63634995913793868422009-09-26T09:09:00.000+04:002009-09-26T09:09:50.591+04:00വിലാപങ്ങള്‍ക്കപ്പുറം<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBXjmp4isZpT_xI-gomdHsWuOBmSvOrAShCkVjNJaMKcfEqGA6R2ShXsrqSGgb7W2cWQj2liLKoHzjJlC2vOdW_YrJqbi9FelEQ_k5W4KV3An3wf67-Pr9URGc7EOzMJrbLSfOZ2UhsMuF/s1600-h/priyanka.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBXjmp4isZpT_xI-gomdHsWuOBmSvOrAShCkVjNJaMKcfEqGA6R2ShXsrqSGgb7W2cWQj2liLKoHzjJlC2vOdW_YrJqbi9FelEQ_k5W4KV3An3wf67-Pr9URGc7EOzMJrbLSfOZ2UhsMuF/s320/priyanka.png" /></a></div>ചില ചുരുങ്ങിയ വാക്കുകളില്‍ ടി.വി.ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയെ ടാക്സോണമിക്കലായി ചിത്രീകരിക്കാവുന്നതാണ്. ഹിന്ദുതീവ്രവാദം, മെയില്‍ ഷൊവനിസം, മതപരമായ യാഥാസ്ഥികത്വം, സങ്കുചിതബോധം, അയഥാര്‍ത്ഥത എന്നിങ്ങനെ ചിരപരിചിതമായ വാക്കുകളില്‍ . ഗുജറാത്ത് കലാപത്തിനു അനന്തരമായ ഒരു പെണ്ണവസ്ഥയിലേയ്ക്ക് ടി.വി.ചന്ദ്രന്റെ ക്യാമറ വളരുന്നതു തീവ്രഹിന്ദുത്വത്തിനെ അതിന്റെ സായുധവും കലാപകരവുമായ വിഷപ്പത്തിമൂലം ഹിന്ദുതീവ്രവാദം എന്നു തീര്‍ച്ചയായും മാറ്റി വിശേഷിപ്പിക്കേണ്ടിവരുന്ന ഇന്ത്യന്‍ അവസ്ഥയുടെ ഭീതിപ്പെടുത്തുന്ന നിഴലില്‍ നിന്നുകൊണ്ടാണ്. <br />
<br />
ഹിന്ദുതീവ്രവാദം ആദ്യത്തെ ചില സീനുകളിലും കഥാപാത്രങ്ങളുടെ മാനസികവ്യാപരങ്ങളായി ചില ചെറു സീനുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കപ്പെടുന്നുള്ളുവെങ്കിലും അതുപടര്‍ത്തുന്ന നിഴല്‍ സിനിമയിലുടനീളമുണ്ട്. തീവ്രഹിന്ദുത്വം പുലമ്പുന്ന ഒരു ഗുജറാത്ത് കലാപകാരിയെ ചിത്രീകരിക്കുമ്പോള്‍ അയാളുടെ ഭ്രാന്ത് മലയാളത്തിനു അന്യമായ ശബ്ദമായിട്ടുപോലും മനഃപൂര്‍വ്വം തന്നെ സബ്ടൈറ്റിലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമ സബ്ടൈറ്റിലിന്റെ കലയല്ലല്ലോ!<br />
<br />
അനന്തരം ക്രൂരമായ പീഢനങ്ങള്‍ക്കിരയാവുന്ന ഒരു പെണ്‍കുട്ടി അതിയാദൃച്ഛികതയോടെ ആണ്‍പോരിമയുടെ കേരളത്തില്‍ <strike>രക്ഷപ്പെട്ടെത്തുന്നു</strike> എത്തുന്നു. കേരളത്തിലെ ആണ്‍നോട്ടങ്ങള്‍ അതിജീവിക്കുവാന്‍ കഴിഞ്ഞാല്‍ ലോകത്തിലെവിടെയുമുള്ള ആണുങ്ങളുടെ ഇടയിലും ജീവിക്കാമെന്നു ഒരു സുഹൃത്തു പറഞ്ഞതു് ഓര്‍ത്തുപോകുന്നു. സാഹിറയെ കേരളത്തില്‍ ഒരു പുരുഷന് കാണുമ്പോഴെല്ലാം ആദ്യം അവളുടെ വലിയ മാറിടം കാണുന്നു. സാഹിറ എന്ന ടി.വി.ചന്ദ്രന്റെ നായികയുടെ പേര് വെട്ടി നിങ്ങള്‍ ഏതു പേരും എഴുതിക്കൊള്ളുക. മുന്‍പറഞ്ഞ വാക്യം അതിന്റെ ശരിയില്‍ നിലനില്ക്കും. സിനിമയുടെ ഒടുക്കമെങ്ങോ സാഹിറയ്ക്കൊരു ഷാള്‍ ഉണ്ടാകുന്നതോടെ അവളുടെ ചുണ്ടുകളിലേയ്ക്ക് പുരുഷന്റെ കാഴ്ച തെറിച്ചുവീഴുന്നുണ്ട്. സിനിമയില്‍ ഒരു പുരുഷന് സാഹിറയെ കാണുന്നതാണ് ആ പുരുഷന്റെ പാത്രസൃഷ്ടിയെന്ന ലളിതമായ സമവാക്യത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മിതി. പോലീസ് ഓഫീസര്‍ ആദ്യമായി സാഹിറയെ കാണുമ്പോള്‍ നിവര്‍ന്നു കിടക്കുന്ന ഒരു പെണ്ണുടലിനെ സാഹിറയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സംവിധായകന് അടുത്തുവരുന്ന ഒരു സീക്വന്‍സില്‍ ബിജു മേനോന് അവതരിപ്പിക്കുന്ന ഡോക്ടറിന്റെ നോട്ടം കാണിക്കുന്നേയില്ല.<br />
<br />
സാഹിറ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുമ്പോള്‍ അവളിലേയ്ക്ക് നോട്ടമെത്താത്ത കേരളത്തിലെ മറ്റു ചില ആണുങ്ങളും സിനിമയില്‍ കാഴ്ചയാവുന്നുണ്ട്. അയഥാര്‍ത്ഥത സ്യൂഡോബുദ്ധിജീവികളില്‍ മദ്യമായി നിറയുന്ന രംഗം ഹാസ്യത്തിലുപരിയായ് വളരുന്നതു മിമിക്രിതാരങ്ങള്‍ അനശ്വരമാക്കിയ ബുദ്ധിജീവി ഇമേജുകള്‍ ആവര്‍ത്തിച്ചു ടി.വി.ചന്ദ്രന് ആ സമൂഹത്തെ പരിഹസിക്കുന്നതുകൊണ്ടുമാത്രമല്ല. ഓരോ പുതിയ മാനുഷിക പ്രശ്നങ്ങളേയും സാമൂഹികരഥം തങ്ങള്‍ തെളിക്കുന്നു എന്ന മിഥ്യാബോധത്തിലിരിക്കുന്ന കേരളീയ പുരുഷന് മദ്യം വീഴ്ത്തി ആഘോഷിക്കുന്നു. അതു മദ്യപിക്കാനുള്ള മറ്റൊരു കാരണം മാത്രമാവുന്നു. ഇതേ മദ്യത്തിന്റെ മറ്റൊരു കാഴ്ചയാണ് വേറെയൊരു സീനില്‍ സദുദ്ദേശ്യത്തോടെ സാഹിറയുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്ന ബിജു മേനോനില്‍ കാണാനാവുന്നതു്. മദ്യപിക്കാതെ സമൂഹത്തില്‍ ഇടപെടാന്‍ കഴിയാത്ത രണ്ടു തരം പുരുഷന്മാരുടെ കാഴ്ചകളിലൂടെ ആണ് ഷൊവനിസത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നുണ്ട് സിനിമ. ഇനിയെങ്ങാനും മദ്യമാണോ കേരളത്തിലെ പുരുഷന്റെ വയാഗ്ര?<br />
<br />
പാഠം ഒന്നു് ഒരു വിലാപം എന്ന സിനിമയിലെ വിലാപത്തില്‍ നിന്നും വിലാപങ്ങള്‍ക്കപ്പുറത്തേയ്ക്കെത്തുമ്പോഴും സിനിമയിലെ സാഹിറയുടേതെന്ന പോലെ തോറ്റുപോകുന്ന കുതറിയോട്ടങ്ങളാണ് കേരളത്തിലെ പെണ് മുസ്ലീം ജീവിതം. ആശുപത്രിയില്‍ വച്ച് സാഹിറയെ കാണുന്ന ഒരു രോഗിയുടെ ഭര്‍ത്താവ് അവളെ രണ്ടാമത്തെ ഭാര്യയാക്കിയാല്‍ കൊള്ളാമെന്നു ആശിക്കുന്നുണ്ട്. അയാള്‍ സാഹിറയുടെ വലിയ മാറിടമാണ് അവളെ നോക്കുമ്പോഴെല്ലാം കാണുന്നത്. സിനിമയില്‍ അവളുടെ അച്ഛനോളം പ്രായമുള്ള ഒരാള്‍ അവളെ വിവാഹം കഴിക്കുക തന്നെ ചെയ്യുന്നു. അയാള്‍ നോക്കുമ്പോള്‍ അവള് മാറത്തു തുണിയിട്ടിരുന്നു, അതുകൊണ്ട് അവളുടെ ചുണ്ടാണ് ആദ്യം കണ്ടത്. മുസ്ലീം സമൂഹത്തിന്റെ യാഥാസ്ഥികതയില്‍ ഈ നോട്ടങ്ങള്‍ തികഞ്ഞ ശരിയാവുകയാണ്. ഒന്നോ രണ്ടോ പവന് മെഹറിനു ഒരു പെണ്ണ് കെട്ടിപ്പോവും. രൂക്ഷമായ സങ്കുചിതബോധത്തില്‍ ഇതേ സമൂഹം യാഥാസ്ഥിതികതയ്ക്ക് വളക്കൂറുള്ള മണ്ണാവുന്നു.<br />
<br />
ഹിന്ദുതീവ്രവാദത്തിന്റെ ഇരയായ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ കഥ എങ്ങനെയാണ് കേരളത്തിലെ മുസ്ലീം സമുദായത്തിലെ സങ്കുചിതാവസ്ഥയ്ക്കു നേരെയുള്ള കടുത്ത വിമര്‍ശനമാകുന്നതു്?<br />
<br />
കലാപത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിക്കുന്ന പെണ് ഡോക്ടര്‍ , പിന്നീടു് അവളെ സംരക്ഷിക്കുന്ന വയസ്സനായ ഒരു കാവല്ക്കാരന് എന്നിവര്‍ പഴി കേള്‍ക്കുന്നത് ഒരു മുസ്ലീം പെണ്‍കുട്ടിയെ അവളുടെ മതപരമായ സ്വത്വബോധത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എന്ന ആക്ഷേപത്തോടെയാണ്. ഇസ്ലാമിക് ക്ലര്‍ജികള്‍ രാഷ്ട്രീയ നേട്ടത്തിനു് ഉപയോഗിച്ചേയ്ക്കാവുന്ന ഒരു ആരോപണം എന്ന സാധ്യതയില്‍ മാത്രമല്ല ടി.വി.ചന്ദ്രന് ഇതു പ്രകടിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു 'ഉമ്മ'യും ഇതേ മതപരമായ സ്വത്വബോധത്തെപ്പറ്റി ആശങ്കപ്പെടുന്നുണ്ട്. തെരുവിലെ പുരുഷാധിപത്യത്തില്‍ നിന്നും സാഹിറയെ ഒളിച്ചുകടത്തിപ്പോന്ന് രാധ എന്ന ഹിന്ദുപെണ്‍കുട്ടിയാക്കുന്ന ഗോപാലേട്ടന് ഇക്കൂട്ടത്തിനു മുമ്പില്‍ നിന്ദ്യനാകുന്നു. ആ കൂട്ടത്തിലെ സ്ത്രീയും പുരുഷനും സാഹിറയുടെ അവസ്ഥകളെ മനസ്സിലാക്കുന്നില്ല. മതത്തെ മനസ്സിലാക്കുന്നു, അല്ല ബിംബവല്ക്കരിക്കുന്നു. മുസ്ലീം = മലപ്പുറം, പര്‍ദ്ദ, സദ്ദാം എന്നിങ്ങനെ ചില ബിംബങ്ങളിലേയ്ക്ക് ദയനീയമായി ചേരിചേര്‍ക്കപ്പെടുന്നു.<br />
<br />
സാഹിറയായി അഭിനയിച്ച പ്രിയങ്ക സിനിമയുടെ അവസാന രംഗത്തു രോഷം കൊള്ളുന്നു, പൂവിനും പുഴുവിനും ഇടമുള്ള ഭൂമിയില്‍ പെണ്ണിന് ഇടമില്ലാതെ പോയതെങ്ങനെയാണെന്നു്?രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com5tag:blogger.com,1999:blog-3004270527392361636.post-27148425572315057892009-09-26T05:09:00.000+04:002009-09-26T05:32:30.533+04:00Black Pepperഡിയര്‍ ഹരിപ്രസാദ്,<br /><br />ബ്രേക്ക് ഫാസ്റ്റിനു ബോയില്‍ഡ് എഗ്ഗിനൊപ്പം ബ്ലാക്ക് പെപ്പര്‍ ഇടണോ എന്നു ചോദിച്ചതു നിങ്ങളെ സല്‍ക്കരിക്കുവാനുള്ള ത്വരകൊണ്ടൊന്നുമല്ല. എനിക്കതു ശീലമാണ്. 'ഏയ് അതൊന്നും വേണ്ടാ'യെന്നു നിങ്ങള്‍ പറയുന്നതു കേള്‍ക്കുന്നതു എനിക്ക് അലര്‍ജിയാണ്. ഒരു ഗ്രാം ബ്ലാക്ക് പെപ്പര്‍ പുഴുങ്ങിയ കോഴിമുട്ടയ്ക്കു മുകളില്‍ വിതറുന്നതു ബുദ്ധിമുട്ടല്ലേ എന്നു നിങ്ങള്‍ കരുതുന്നു. രണ്ടോ മൂന്നോ സെക്കന്‍ഡിലധികം എനിക്കതിനു ചിലവുവരില്ലെന്നറിയുമോ? എന്നെ ബുദ്ധിമുട്ടിക്കരുതു് എന്നു കരുതുന്നതു നിങ്ങളുടെ മുടിഞ്ഞ നായര്‍ ദുരഭിമാനത്താലാണു്. അകന്ന ബന്ധമോര്ത്തു് എന്റെ വീടിന്റെ പ്രൈവസിയിലേയ്ക്കു നുഴഞ്ഞുകയറുന്നതില്‍ വരേണ്ടാത്ത അഭിമാനക്ഷതം ഒരു നുള്ളു പൊടി കുരുമുളകില്‍ വരുന്നുണ്ടോ?<br /><br />മറ്റൊന്ന്, നിങ്ങളുടെ വസ്ത്രം അലക്കുവാനുണ്ടോ എന്നു ചോദിക്കുമ്പോള്‍ embarrassed (അതിന്റെ മലയാളം എന്താ?) ആയിക്കൊണ്ട് കുപ്പായം മുറുകെപ്പിടിച്ച് നില്‍ക്കേണ്ടതില്ല. കാരണങ്ങള്‍<br /><br />1. വസ്ത്രം മലയാളികള്‍ കരുതുന്നതുപോലെ ഒരു ലൈംഗികശബ്ദമല്ല.<br />2. ഒരുമിച്ച് അലക്കുമ്പോള്‍ വൈദ്യുതിച്ചിലവ് കുറയും.<br />3. നിങ്ങള്‍ക്ക് വാഷിങ് മെഷീന് ഉപയോഗിക്കുവാന്‍ അറിയില്ലെന്നു തോന്നുന്നു.<br /><br />എന്റെ മുഖത്തേയ്ക്കു കഴിവതും നോക്കാതെ ഇരിക്കുന്നതു് എന്തു അര്ത്ഥത്തിലാണെന്നറിയില്ല. തിരിഞ്ഞു നടക്കുമ്പോള്‍ പുറകുവശത്തും നോക്കാതെയിരിക്കുക. നിങ്ങള്‍ ബാത്ത്റൂമില്‍ ഇപ്പോഴേ ആവശ്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ട്!<br /><br />എന്റെ അച്ഛന് fart ചെയ്യുമ്പോള്‍ ചിരി കടിച്ചുപിടിച്ചു ഇരിക്കരുത്. Make a joke about it, old man will like it.<br /><br />ബാറില്‍ വച്ച് യാദൃച്ഛികമായി എന്ന കാണുകയാണെങ്കില്‍ അടുത്ത തവണ എനിക്കൊരു ബിയര്‍ ഓഫര്‍ ചെയ്യുക. അന്നു രാത്രിയുടെ അര്‍ത്ഥം നിങ്ങള്‍ക്കെന്റെ മുറിയില്‍ നുഴഞ്ഞു കയറാം എന്നല്ലെന്നും ഓര്‍ക്കുക.<br /><br />ഇന്നലെ രാത്രി ബാല്‍ക്കണിയില്‍ ഞാന്‍ നിങ്ങളെ ചുംബിച്ചത് നരകം എന്റെ തലയിലേയ്ക്ക് ഇടിഞ്ഞു വീണതുകൊണ്ടായിരുന്നു. മറ്റേതെങ്കിലും നരകം നിങ്ങളിലും പൊട്ടി വീഴുന്നെങ്കില്‍ feel <b>bold</b>.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com3tag:blogger.com,1999:blog-3004270527392361636.post-45379792316723616982009-05-31T09:33:00.000+04:002009-05-31T10:09:58.591+04:00സ്നേഹംഒരു സ്നേഹം മരിച്ചുപോയ്. മലയാളിയുടെ ഷൊവിനിസങ്ങള്ക്കു മനസ്സിലാക്കുവാന്‍ സാധിക്കാത്ത വിധം ലോകത്തെ സ്നേഹിച്ചുകൊണ്ടു അവര്‍ മരിച്ചുപോയ്.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com4tag:blogger.com,1999:blog-3004270527392361636.post-87495486630092653702009-05-16T22:52:00.000+04:002009-05-16T22:55:08.795+04:00There is No Joy in Celebrating the Most Obvious Victoriesഎല്ലാ തിരഞ്ഞെടുപ്പുകാലവും മലയാളിക്കു് അത്യാവശ്യം തമാശകള്‍ നല്കിയാണല്ലോ കഴിഞ്ഞുപോവുക പതിവു്. പ.ബംഗാള്‍ ഉള്‍പ്പെടെ എട്ടുനിലയില്‍ പൊട്ടിയ സി.പി.ഐ(എം) -ന്റെ വിശേഷങ്ങളല്ല തമാശ. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒരേപോലെ ആവര്‍ത്തിക്കുന്ന ഒരു കാര്യം സത്യത്തില്‍ ചിരിയുണര്‍ത്തി. എല്‍.ഡി.എഫിന്റെ പരാജയകാരണങ്ങള്‍ വിശദീകരിക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ഉടനെ കാലങ്ങളോളം എല്‍.ഡി.എഫ്ഫില്‍ പിഴച്ചുപോയിക്കൊണ്ടിരിക്കുന്ന പാവം ജനതാദളിനെ സി.പി.ഐ(എം) ക്രൂരതയോടെ തഴഞ്ഞതിനെ കുറിച്ചു കോണ്‍ഗ്രസ്സ് നേതാക്കള്‍ സങ്കടത്തോടെ വിലപിക്കുന്നതുകാണം. ഇത്രമാത്രം ജനതാദളിനെ കുറിച്ചു സങ്കടപ്പെടുവാന്‍ എന്തുണ്ട്? ഇടതുജനാധിപത്യമുന്നണിയിലെ ഒരു ആഭ്യന്തരപ്രശ്നമാണോ തിരഞ്ഞെടുപ്പു വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ വാചാലനാവേണ്ടുന്ന വിഷയം? ഇടതുമുന്നണി പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ കെ.പി.സി.സി അംഗങ്ങള്‍ക്കു അറിയില്ലെങ്കിലും വോട്ട് ചെയ്തവര്‍ക്കു നന്നായറിയാമെന്നു തോന്നുന്നു.<br /><br />അക്രമരാഷ്ട്രീയവും, ദാരിദ്ര്യനിര്‍മ്മാജനത്തില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദീര്‍ഘകാല ഭരണശേഷവും സംഭവിച്ച പരാജയം, വര്‍ഗ്ഗീയതയ്ക്കെതിരെ എന്നു പ്രസംഗിക്കുമ്പോഴും വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും, രാഷ്ട്രതാല്പര്യങ്ങള്‍ക്കെതിരെയുള്ള പ്രതിലോമരാഷ്ട്രീയവും, സര്‍വ്വോപരി അഴിമതിയും സ്വജനപക്ഷപാതവും ഇടതുകോട്ടകളെ ഉലച്ചുവെന്നു വിളിച്ചു പറയുവാനുള്ള ഹോംവര്‍ക്ക് പോലും ചെയ്യാതെ കോണ്ഗ്രസ്സുകാര് വായതുറക്കുമ്പോള്‍ ഒരു തമാശകേട്ട ലാഘവത്തോടെ ചിരിക്കുവാന്‍ തോന്നുന്നു. നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം സാറേ ഇടതുമുന്നണി തോറ്റതെന്തുകൊണ്ടാണെന്നു്. ഇതൊന്നും മറന്നുപോകാത്ത മിടുക്കന്മാര് കേരളത്തിനു പുറത്തുണ്ടെന്ന വിശ്വാസത്തില്‍ ആശ്വാസം കൊള്ളുന്നുവെന്നുമാത്രം. ഇന്ത്യന്‍ ജനാധിപത്യത്തിനു വാഴ്വും വാഴ്ത്തും!രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com6tag:blogger.com,1999:blog-3004270527392361636.post-19916619250310298112009-03-25T20:29:00.000+04:002009-03-26T00:44:59.439+04:00തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും<blockquote>ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ , എഴുതി; ‘ബാബറി മസ്ജിദ്’.<br />
<br />
സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര് തുള്ളിതുള്ളിയായി ഒലിച്ചു. അവള് ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍<br />
<br />
<b>തിരുത്ത്, എന്‍ എസ് മാധവന്</b><br />
</blockquote><br />
ഈ കഥ ഒരു തുടക്കവും മറ്റെന്തിന്റെയൊക്കെയോ ഒടുക്കവുമായിരുന്നു.<br />
<br />
അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ടതിന്റെ തുടക്കം. സുഹ്റ ഒരു മുസ്ലീം ആയതുകൊണ്ടു മാത്രം ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നു വിശേഷിപ്പിച്ചു് എഴുതി തുടങ്ങിയത്. സുഹ്റയ്ക്കു പകരം സുനന്ദയോ സുനീതയോ ആയിരുന്നെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബാബറിമസ്ജിദ് എന്നെഴുതാന്‍ കഴിയുമായിരുന്നില്ലേ? കഴിയുമായിരിക്കണം!<br />
<br />
ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്റയിലേത്. <br />
<br />
അതെ, ചുല്യാറ്റിന്റെ തിരുത്ത് ഇതു തെറ്റാണ് എന്നു ആര്‍ജ്ജവത്തോടെ പറയുവാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഒടുക്കവും തങ്ങള്‍ ശരിയാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്ന മറ്റൊരു തലമുറയുടെ തുടക്കവുമാണ്.<br />
<br />
വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുക.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com50tag:blogger.com,1999:blog-3004270527392361636.post-63421587498282908382009-02-10T01:56:00.000+04:002009-02-10T08:37:58.672+04:00Desperate bachelor<a href="http://flickr.com/photos/the-indie-cab/2965174821/" imageanchor="1" style="margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEKF7KEfAQTfwP5LFXM1YRAwxcvNJjajOxO1SikEtfYAPZxZoaGoTfnXmqrQJ7IoZ8faQ8CRUqzkTVitLKVocgy1XQ0ZWd37p0d2YIjWHNDsph2I-SzMWdDHn224OtGC-8EFlE0fI7v4m-/s320/wedding.jpg" /></a><br />
<span style="font-size: xx-small;">image credits: <a href="http://flickr.com/photos/the-indie-cab/">http://flickr.com/photos/the-indie-cab/</a></span><br />
<br />
Dear Sriram Sena<br />
<br />
Sorry that I can't make it on 14th of Feb. I'll be there at Banglore on 22nd. Is your offer valid until then?<br />
<br />
Yours faithfully,<br />
<br />
- Desperate bachelor<br />
<br />
P.S. Any <i>chokiri</i> will do.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com13tag:blogger.com,1999:blog-3004270527392361636.post-2043447877480740832009-02-01T12:58:00.001+04:002009-02-01T13:03:24.895+04:00ജോണി ഡെപ്പിന്റെ കുടുംബംജോണി ഡെപ്പ് അന്നത്തെ പണിയെല്ലാം തീർത്തു ഒന്നര മണിക്കൂർ വണ്ടിയോടിച്ചു ക്ഷീണിച്ചു വീട്ടിലെത്തി വാതിൽ തുറന്നതേയുള്ളൂ. സ്വീകരണ മുറിയിൽ ജോണിയുടെ ഭാര്യ മെറൽ സ്ട്രീപ്പ് ഒരു കസേരയിൽ അനങ്ങാതെയിരിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ജോണിക്കു കാര്യം മനസ്സിലായി. ഇന്നലെ റ്റീവിയിൽ കണ്ടതു പോലെ തന്റെ വീടു തീവ്രവാദികൾ കൈയേറിയിരിക്കുന്നു. ജോണിക്കു പുറകിൽ വീടിന്റെ വാതിൽ തന്നെയടഞ്ഞു.<br /><br />വേഷം കൊണ്ടു ഇരുപതു വയസ്സു തോന്നിക്കുന്ന ഒരു തീവ്രവാദി തോക്കുചൂണ്ടി ജോണിയെ സോഫയിലിരുത്തി.<br /><br />‘ഞാൻ ഒന്നര മണിക്കൂർ വണ്ടിയോടിച്ചു വരികയാണ്, ഇന്നു മുഴുവൻ അലച്ചിലായിരുന്നു. ഈ ടൈയും ഷൂസും ഊരിയിട്ടോട്ടെ?’ ജോണി ഡെപ്പ് ചോദിച്ചു.<br /><br />തീവ്രവാദി സമ്മതിച്ചു കൊടുത്തു.<br /><br />അപ്പോൾ ജോണി മെറലിനെ നോക്കിക്കൊണ്ടു പറഞ്ഞു, ‘ഈ പണിയൊന്നും എനിക്കു ശീലമില്ല. എന്റെ പൊന്നു് അടിമയെ ആണല്ലോ തീവ്രവാദി ഇപ്പോൾ കസേരയിൽ തടവിലാക്കിയിരിക്കുന്നതു്. അവളെ കുറച്ചു നേരത്തേയ്ക്കു അഴിച്ചു വിടുമോ?’ തീവ്രവാദി അതിനും സമ്മതം പറഞ്ഞു.<br /><br />‘വിശക്കുന്നുണ്ടോ?’ അടിമ ജോണി ഡെപ്പിനോടു ചോദിച്ചു.<br /><br />ജോണി ചുണ്ടത്തു വിരലു വച്ച് ശ്ശ്ശ് എന്നു ശബ്ദമുണ്ടാക്കി. തീവ്രവാദി കേട്ടാൽ എന്തു കരുതും?<br /><br />തീവ്രവാദി ജോണിയുടേയും അടിമയുടേയും നീക്കങ്ങൾ ജാഗ്രതയോടെ ശ്രദ്ധിക്കുകയായിരുന്നു. അടിമ ജ്യൂസിനുള്ള ഓറഞ്ചു പിഴിയുമ്പോൾ ആണല്ലോ തീവ്രവാദി വീടു സ്വീകരണമുറിയും അടുക്കളയും കൈയേറിയതു്. ജോണി ഡെപ്പ് സങ്കോചത്തോടെ ചോദിച്ചു, ‘പ്ലീസ് ആ ഓറഞ്ചു ജ്യൂസ് ഞാൻ കുടിച്ചോട്ടേ?’<br /><br />തീവ്രവാദി തോക്കിൻ കുഴൽ കീഴ്ചുണ്ടിൽ അമർത്തി കുറേ ആലോചിച്ചു. എന്നിട്ടു പറഞ്ഞു ‘Yellow കളറിലുള്ള ഓറഞ്ച് ജ്യൂസ് ആണെങ്കിൽ സമ്മതമല്ലെന്നു്.’ <br /><br />ദൈവമേ അടിമ എന്തു ചെയ്യും? മഞ്ഞ നിറമല്ലാത്ത ഓറഞ്ചു ജ്യൂസിനായിട്ട്! ജോണി ഡെപ്പ് എന്തു ചെയ്യും?<br /><br />‘പ്ലീസ്...’ അടിമ കെഞ്ചി. തീവ്രവാദി അലിഞ്ഞു. ജോണിയെ നോക്കി. ജോണിയും കെഞ്ചി ‘പ്ലീസ്...’<br /><br />തീവ്രവാദി ഒന്നു ആലോചിച്ചുകൊണ്ടു് ഉറക്കെപ്പറഞ്ഞു, ‘Then I need a chocolate drink.’<br /><br />‘ഡീൽ.’ ജോണി കൈകൊടുക്കുവാൻ മുന്നോട്ടാഞ്ഞു. <br /><br />‘നോ!’ തീവ്രവാദി പൊടുന്നനെ തോക്കു് ഉയർത്തി ജോണിക്കു നേരെ ചൂണ്ടി. ജോണി അറിയാതെ രണ്ടു കൈകളും ഉയർത്തി.<br /><br />ഓറഞ്ചു ഡ്രിങ്കും ചോക്ലേറ്റ് ഡ്രിങ്കും അടിമ കൊണ്ടുവന്നു. വീറ്റ് ബ്രെഡിന്റെ സ്ലൈസുകൾക്കു മുകളിൽ അല്പം പീനട്ട് ബട്ടർ തേച്ചതും കൊണ്ടു വന്നുവച്ചു.<br /><br />ജോണി ഡെപ്പ് ഒറ്റയിറക്കിനു ഓറഞ്ച് ജ്യൂസ് കാലിയാക്കി. തീവ്രവാദി ചോക്ലേറ്റ് ഡ്രിങ്കിനേയും അടിമയേയും സൂക്ഷിച്ചു നോക്കി. അടിമ ഉടൻ ചോക്ലേറ്റ് ഡ്രിങ്ക് ഒരിറയ്ക്കു കുടിച്ചു തീവ്രവാദിക്കു തിരിച്ചു നൽകിക്കൊണ്ടു പറഞ്ഞു, ‘മധുരമുണ്ട്.’<br /><br />തീവ്രവാദി ജോണിയേയും അടിമയേയും സോഫയുടെ ഒരു മൂലയിലേയ്ക്കു മാറ്റിയിരുത്തി.<br /><br />‘Face the wall...’ തീവ്രവാദി അലറി.<br /><br />ജോണി വീട്ടിൽ വന്നു കയറുമ്പോൾ തീവ്രവാദി അടിമയെ ഇരുത്തിയിരുന്ന കസേരയിൽ തീവ്രവാദി കയറിയിരുന്നു. തോക്കു് മടിയിൽ ഭ്രദ്രമായി വച്ചുകൊണ്ടു ചോക്ലേറ്റ് ഡ്രിങ്ക് കഴിച്ചു. പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് തൊട്ടു നോക്കിയതേയില്ല.<br /><br />ഒടുവിൽ ജോണി ഡെപ്പിനേയും മെറൾ സ്ട്രീപ്പിനേയും ചുമരിൽ നിന്നും മാറി നേരെ നോക്കുവാൻ തീവ്രവാദി അനുവദിച്ചു. ജോണി ഡെപ്പ് പകുതി ആശ്വാസത്തിൽ വാൾ ക്ലോക്കിലേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു, ‘ഇനിയും ഞങ്ങൾ എത്രനേരം മിണ്ടാതെയിരിക്കണം?’<br /><br />തീവ്രവാദി അതിനു മറുപടി പറയാതെ ബോബ് ഡില്ലന്റെ ‘You don’t need a weatherman to know which way the wind blows’ ഇയർഫോണിലൂടെ കേട്ടുകൊണ്ടിരുന്നു. തീവ്രവാദി ജോണി ഡെപ്പിന്റെ ഐപ്പോഡും മോഷ്ടിച്ചിരിക്കുന്നു.<br /><br />‘Are you a Hindu?’<br /><br />‘അല്ല അല്ല..’ ജോണി ഡെപ്പ് തോക്കിന്റെ കുഴൽ നോക്കി മറുപടി പറഞ്ഞു. ഇപ്പോൾ തോക്കിന്റെ കുഴൽ അടിമയെ ചൂണ്ടിയാണിരിക്കുന്നതു്. അടിമയും ഹിന്ദു അല്ലെന്നു പറഞ്ഞു.<br /><br />‘How do I know!’ തീവ്രവാദിയുടെ തോക്കു ശബ്ദിച്ചു. ജോണി ഡെപ്പ് വെടിയേറ്റു സോഫയിൽ നിന്നും നിലത്തേയ്ക്കു മരിച്ചു വീണു. വീഴ്ചയിൽ അയാളുടെ നെറ്റി പീനട്ട് ബട്ടർ സ്പ്രെഡ് തേച്ച ബ്രഡ് വച്ചിരിക്കുന്ന ടീപ്പോയിലിടിച്ചു. അടിമയുടെ തൊണ്ടയിൽ നിന്നും വേദനയുള്ള ഒരു സ്വരം പുറത്തുവന്നു.<br /><br />തീവ്രവാദി അയാളുടെ അടുത്തേയ്ക്കു ഓടിവന്നു.<br /><br />‘Daddy, daddy are you hurt?’<br /><br />‘Yes son, I'm.’ ജോണി ഡെപ്പ് തീവ്രവാദിയെ കെട്ടിപ്പിടിച്ചു.<br /><br />‘But daddy I really didn't mean to hurt you.’<br /><br />‘സാരമില്ല, എന്റെ കൊച്ചു മാറ്റ് ഡേമൺ. നീ ടീവിയിൽ കാണുന്നവരും ദേഹത്തു കൊള്ളണം വേദനിപ്പിക്കണം എന്നു കരുതിയല്ല വെടിവയ്ക്കുന്നതു്. പാവങ്ങളാണു് എല്ലാവരും.’<br /><br />മെറൽ സ്ട്രീപ്പ് ഓടിവന്നു തീവ്രവാദിയെ പിടിച്ചെഴുന്നേല്പിച്ചു. ‘മതി മതി ഇന്നത്തെ കളികളൊക്കെ മതിയാക്കു്. കഴിഞ്ഞു.’<br /><br />തീവ്രവാദിക്കു സങ്കടം തോന്നി.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com9tag:blogger.com,1999:blog-3004270527392361636.post-83987902683851592922009-01-28T10:03:00.001+04:002009-01-28T10:15:01.985+04:00വാനരസേനഹിന്ദു എക്സ്ട്രീമിസ്റ്റുകൾ ഇന്ത്യയുടെ ബഹുസ്വരതയിൽ കളങ്കമേല്പിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മാംഗ്ലൂർ അതിക്രമം. മദ്ധ്യ-ഉപരി വർഗ്ഗത്തിന്റെ ജീവിതരീതികളുടെ ഭാഗമായ ഇടങ്ങളെ സ്പർശിച്ചതു കൊണ്ടാവണം പ്രസ്തുത സാമ്പത്തിക ഉപരിവർഗ്ഗത്തെ ലക്ഷ്യമാക്കിയിട്ടുള്ള മാധ്യമങ്ങൾ രാം സേനയുടെ (രാമന്റെ സേന അന്നും ഇന്നും വാനരസേന തന്നെ) മാംഗ്ലൂർ അതിക്രമത്തെ നിശിതമായി വിമർശിക്കുകയും അതിനോടുബന്ധിച്ച ചലനങ്ങളെ കൃത്യമായി പിന്തുടരുകയും ചെയ്യുന്നു. ഇതേ ആവേശത്തോടെ മാധ്യമങ്ങൾ എല്ലാതരം ഹൈന്ദവ അതിക്രമങ്ങളെയും തൊട്ടുതീണ്ടുന്നില്ലെന്നും ശ്രദ്ധേയമാണു്. <a href="http://www.france24.com/en/20080815-gujarat-portrait-region-india">മതിൽ കെട്ടി വേർതിരിക്കപ്പെട്ട മുസ്ലീം/ദളിത് വീടുകളും</a>, സവർണ്ണതയെ തൊട്ടശുദ്ധമാക്കിയതിനാൽ മർദ്ധനങ്ങൾക്കിരയായ ദളിതനും/കീഴ്ജാതികളും മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരാതിരിക്കുന്നതു് അവയുടെ എന്റർടെയ്മെന്റ് വാല്യൂ കുറഞ്ഞു പോയതിനാലാവണം. ഓരോ ക്വോർട്ടറിലും പുതിയ ബിസിനസ് മോഡൽ അവതരിപ്പിച്ചുകൊണ്ടു മീഡിയയിൽ പയറ്റുന്ന മാധ്യമങ്ങളെ മാത്രം പഴി പറഞ്ഞതുകൊണ്ടായില്ല. ബ്ലോഗുൾപ്പെടെയുള്ള സ്വതന്ത്രമാധ്യമങ്ങൾ അവ കൈകാര്യം ചെയ്യുന്നവരിൽ ഭൂരിപക്ഷമായ മദ്ധ്യവർഗ്ഗത്തെപ്പോലെ ഈ വിഷയങ്ങളിൽ മൗനം അവലംബിക്കുന്നതും പുതുമയല്ലല്ലോ. 26/11 ലെ പ്രതിഷേധങ്ങൾ താജിനു ചുറ്റുമായിരുന്നപ്പോൾ സി.എസ്.റ്റി സ്റ്റേഷനിൽ കൊല്ലപ്പെട്ടവരെ ഓർത്തവർ എത്ര വിരളമായിരുന്നു. വരേണ്യവർഗ്ഗത്തിന്റെ സുഖസുഷുപ്തിയ്ക്കു വിഘ്നം വരുത്തുന്ന ഇത്തരം ചെറിയ ഭൂകമ്പങ്ങൾ ഇനിയും ആവർത്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു.<br /><br />പ്രിയ തീവ്രവാദി, നീ അശാന്തവും ദരിദ്രവുമായ സാധാരണക്കാരിൽ സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ചേരികളേയും തെരുവുകളേയും വെടിഞ്ഞു മഹാനഗരങ്ങളിലെ സമ്പന്നതയെ ഉന്നം വയ്ക്കുക. ഇന്ത്യ വലിയൊരു ഉറക്കം നടിക്കുകയാണു്, ഉണർത്തുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ നിനക്കു വിജയം ആശംസിക്കുന്നു.<br /><br />പരമബോറനായ ഹിന്ദു തീവ്രവാദി, ഞങ്ങൾ കേരളീയർ കുഞ്ഞുനാൾ മുതലെ മൈതാനങ്ങളിൽ മത്സരിച്ചു കളിച്ചതും പയറ്റി വളർന്നതും ക്രിക്കറ്റ് മുതൽ പ്രേമം വരെ സമാധാനപരമായി ഒരു ബെറ്റിലൊതുക്കിയതും നാലു മേശയും കസേരയും മാത്രമുള്ളതും നായരോ മുസ്ലീമോ നടത്തുന്നതെന്നു തിട്ടമില്ലാത്തതുമായ അസംഖ്യം ചായക്കടകളിലെ ബീഫ് ഫ്രൈയിലായിരുന്നു (കാശില്ലാത്തപ്പോൾ വെറും ചാറിലും). അതുകൊണ്ടു നീ ഉടൻ പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന മറ്റു ആക്രമണങ്ങളിൽ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫിനെ വെറുതെ വിടുക. ഒപ്പം മറ്റൊന്നുകൂടെ, നീ നിന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കിയാ മതി കേട്ടോടാ മ.. മ.. മത്തങ്ങത്തലയാ!രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com2tag:blogger.com,1999:blog-3004270527392361636.post-83957822037824530882009-01-27T11:53:00.000+04:002009-01-27T12:03:20.644+04:00രണ്ടായിക്കീറിയ ഭൂപടങ്ങൾക്കിടയിലെ തടവുമുറിനിങ്ങൾ ഈ തടവുമുറിയ്ക്കു അഭിമുഖമായി നിൽക്കുകയാണല്ലോ<br />
നിങ്ങൾ എന്നെ നോക്കി ചിരിക്കുവാൻ ശ്രമിക്കുന്നുണ്ടല്ലേ?<br />
<br />
എന്റെ കുറ്റം, ഞാൻ എന്റെ കുറ്റം തിരിച്ചറിയുന്നില്ലെന്നതാണു്<br />
അതുപക്ഷെ എന്റെ തടവുമുറിയും തിരിച്ചറിയുന്നില്ല കേട്ടോ<br />
പകരം തടവുമുറി നിരന്തരം എന്നെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു<br />
ജനലഴിയിലൂടെ വെയിൽ വെളിച്ചം ഞാനിരിക്കാനില്ലാത്ത മൂലയിലേയ്ക്കു വീഴ്ത്തിക്കൊണ്ടു്<br />
എട്ടടി സമചതുരത്തിനുള്ളിൽ എന്റെ കാലടികൾക്കപ്പുറം തരിശമാക്കിക്കൊണ്ടു്<br />
<br />
നിങ്ങൾ പള്ളിക്കൂടത്തിൽ ഭൂപടങ്ങൾ മായ്ച്ചുവരച്ചു പഠിച്ചിട്ടുണ്ടല്ലോ<br />
ഒരു ഭൂപടം രണ്ടായിക്കീറിയതു് എന്റെ മുത്തശ്ശിയുടെ വയറിനു മുകളിലൂടെയാണു്<br />
എനിക്കു ലഭിച്ച മുത്തശ്ശിയുടെ അരഭാഗത്തിൽ അവരുടെ വിണ്ടുകീറിയ കാലടികളാണുണ്ടായിരുന്നതു്<br />
എന്റെ നാട്ടിലെ നദികൾ മുത്തശ്ശിയുടെ കാലടിയെ ഓർമ്മിപ്പിച്ചിരുന്നു, ചോരപൊടിഞ്ഞിരുന്നു<br />
<br />
ഈ തടവുമുറിയ്ക്കപ്പുറത്തുള്ള ഒരു മുറിയിൽ എന്റെ അമ്മ<br />
<a href="http://en.wikipedia.org/wiki/Raphael">റഫേലിന്റെ</a> <a href="http://www.globalgallery.com/enlarge/001-12254/">കുഞ്ഞുമാലാഖകളുടെ</a> ചിത്രമുള്ള തലയിണയിൽ മുഖമമർത്തി ഉറങ്ങുകയാണു്<br />
അമ്മ ചിത്രത്തിലെ മാലാഖയെ ധ്യാനിച്ചതുകൊണ്ടാണ് ഞാനുണ്ടായതു്<br />
നിങ്ങൾ ഇത്ര അവിശ്വാസത്തോടെ നോക്കുന്നതെന്തിനു്?<br />
തടവുമുറിയ്ക്കു കണ്ണും കാതും വച്ചുകൊടുക്കുമ്പോൾ ഓർത്തിരുന്നുവോ <br />
കല്ലും മരവും എനിക്കുവേണ്ടിയും ചാരപ്പണി ചെയ്യുമെന്നു്<br />
<br />
ഒരു തടവുമുറിയ്ക്കപ്പുറം മറ്റൊരു തടവുമുറിയാണെന്നു നിങ്ങൾ മനുഷ്യരുടെ മാത്രം കഥയാണു്<br />
ഞങ്ങൾക്കത് അമ്മയുറങ്ങുന്ന മുറിയാണു്, സുഖമായുള്ള ഉച്ചയുറക്കം<br />
മുത്തശ്ശിയുടെ കാലുകൾ ചെറിയമ്മ രാമച്ചം വറ്റിച്ച വെള്ളത്തിൽ ശുദ്ധിയാക്കുകയാണു്<br />
അപ്പുറം മത്തായേസ് മാഷിന്റെ ഭാഷാക്ലാസാണു്<br />
ശാന്തമാണു്<br />
<br />
കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെടുത്തിയിട്ടുണ്ടോ?രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com5tag:blogger.com,1999:blog-3004270527392361636.post-36819932057113937202009-01-09T12:32:00.000+04:002009-01-09T13:32:01.100+04:00ഹൃദയത്തിനു വേണ്ട ചില മാറ്റങ്ങൾഅബ്ദുള്ളക്കുട്ടി ഓർക്കുന്നതു് അതൊന്നുമല്ല. ഇവിടെയിങ്ങനെ മരിച്ചു കിടക്കുമ്പോൾ നെഞ്ചിൻകൂടിനു താഴെയുള്ള അരയിഞ്ചു ദ്വാരത്തിലൂടെ ഒലിച്ചുപോയ ചോരയായ ചോരയെക്കുറിച്ചെല്ലാമാണു്. ആദ്യത്തെ വീശിൽ നിന്നു ഒഴിഞ്ഞുമാറി. ഒഴിഞ്ഞുമാറിയ നില്പിൽ തുളച്ചുകയറിയതാണു വരാലിന്റെ തിളക്കമുള്ള ഒരു വാൾ. ഒഴിഞ്ഞു മാറുന്നയിടങ്ങിളുടെ തുമ്പത്തു നിന്നു വേറെങ്ങോട്ടുമാറാൻ?<br />
<br />
ഹൃദയത്തെ അതു രണ്ടായി മുറിച്ചിരിക്കും. അല്ലെങ്കിൽ വലിയൊരു തുളവീഴ്ത്തി സ്പോഞ്ചുപോലെ അനാവശ്യമായ വെറും ഇറച്ചിക്കഷ്ണം മാത്രമാക്കിയിരിക്കാം. അതിലൊന്നിലുമല്ല സങ്കടം, എത്ര അമർത്തിപ്പിടിച്ചതാണു് ആ മുറിവിൽ. എന്നിട്ടും വിരലുകളുടെ ചോർച്ചയിലൂടെ ചോര വാർന്നൊഴുകിപ്പോയി. വെട്ടിയിട്ടവൻ തലയ്ക്കു മുകളിലൂടെ മറ്റാരുടെയോ ഹൃദയത്തിനെയും ഇരതേടിപ്പോയി. എന്നാലും എത്ര തിളച്ചിരുന്ന ചോരയാണു്! വിറയ്ക്കുന്ന വിരലുകളോടു സഹതപിക്കാതെ വാർന്നിറങ്ങിപ്പോയതു എന്തിനായിരുന്നു? <br />
<br />
ചോരയെന്തു ഉത്തരം പറയാൻ! കുഴഞ്ഞു നിലത്തുവീണ അബ്ദുള്ളക്കുട്ടിയുടെ ശരീരം മണ്ണിന്റെ കയ്പിൽ കരഞ്ഞുമറിയുകയാണു്. മുറിവു പറ്റുമ്പോൾ പുതിയ കോശങ്ങൾ ജനിച്ചു മുറിവുകൾ ഉണങ്ങുമെന്നു പഠിച്ചതല്ലേ ശരീരമേ നീയും? <br />
<br />
ശരിയാണല്ലോ! അബ്ദുള്ളക്കുട്ടിയുടെ ഒപ്പം അവസാന ബഞ്ചിലെ നടുക്കഷ്ണത്തിൽ ഏഴാം ക്ലാസ് മുഴുവനും ജീവനോടെ കൂട്ടിരുന്ന ശരീരമല്ലേ.<br />
<br />
ഉള്ളിലും പുറത്തും ചോര ആരെയും അനുസരിക്കില്ല അബ്ദുള്ളക്കുട്ടീ. അംബികക്കൊച്ചിനെ കെട്ടുമ്പോൾ ഉമ്മയെത്ര പറഞ്ഞു. ചോര കേട്ടുവോ അതുവല്ലതും?<br />
<br />
അംബികക്കൊച്ചു ഇതെല്ലാം കണ്ടുവരുമ്പോൾ കലഹിക്കുമായിരിക്കും. ഒഴുകിപ്പോവാതെ അബ്ദുള്ളക്കുട്ടിയുടെ ജീവനും കാത്തിരുന്നൂടായിരുന്നുവോ അവന്റെ ചുവപ്പിന്റെ ചൂടേ? അംബികക്കൊച്ചിനു് എന്തറിയാൻ. മുറ്റം മുഴുവൻ ചിക്കിപ്പരത്താൻ സ്വാതന്ത്ര്യം കൊടുത്തിട്ടു പോലും ആ പിടക്കോഴിയമ്മ അംബികക്കൊച്ചു കൂട്ടിൽ മുളയുവാൻ ഒച്ചയിടുമ്പോൾ കേൾക്കാറുണ്ടോ? എന്നിട്ടാണു ചോര.<br />
<br />
ശരീരമേ എന്നാലും നീയിങ്ങനെ ലോകത്തിലേയ്ക്കാകെ തുറന്നുവച്ച ഒരു മുറിവോടെ എന്നെ മരിപ്പിക്കാതെ മരിപ്പിക്കാതെയെന്നു അബ്ദുള്ളക്കുട്ടി കെഞ്ചി.<br />
<br />
ശരീരം കൈമലർത്തി. ചോരയാണ്.<br />
<br />
ചോരയെ എന്തിനു പറയണം! അല്ലെങ്കിലും മരിച്ചു കിടക്കുമ്പോൾ അബ്ദുള്ളക്കുട്ടി ആഗ്രഹിച്ചതു പോലെ ഹൃദയം നെഞ്ചിൻകൂടിന്റെ തടവിനു പുറത്തായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേന്നെ. ശരീരത്തിനും പുറത്തു് - വരാലുകളെപ്പോലെ തിളങ്ങുന്ന വാളുകൾക്കു എളുപ്പം കാണുവാൻ പാകത്തിൽ. ചെറുവിളപ്പാടത്തെ സെവൻസിനിടയിൽ റഫറി പീറ്റർമാഷ് എടുത്തു കാണിക്കുന്ന ചുവപ്പു കാർഡുപോലെ, ലളിതമായി പോക്കറ്റിൽ കൊണ്ടു നടക്കുവാൻ പറ്റുന്ന ഒരു ഹൃദയം.<br />
<br />
അങ്ങനെയാണെങ്കിൽ തുടിക്കുന്ന ധമനികളോടെ നിന്നെപ്പേറുന്ന ഹൃദയം ജീവിക്കുന്ന ഒന്നാണെന്നു ചോരേ നീ വാളുകളോടു പറയുകയില്ലേ?രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com2tag:blogger.com,1999:blog-3004270527392361636.post-1354876531479500062009-01-06T21:22:00.000+04:002009-01-06T21:31:34.065+04:00പുഴയൊഴുകും വഴിഇവിടെ നിന്നു നോക്കുമ്പോള്‍ കാണുന്ന ഈ പുഴയില്ലേ അതു പണ്ടു പണ്ടു്, കഥകള്‍ക്കും പണ്ടു് ഒരു പുഴയല്ലായിരുന്നു! എന്നെങ്കിലും ഒരു പുഴ ഒഴുകി വരേണ്ടതിനു നിലം ഒരു ചാല് വരച്ചിട്ടതായിരുന്നു. ഈ കഥ ഉണ്ടായ കാലത്തെ ഒരു കുട്ടി ആ പുഴയിലേയ്ക്ക് അല്ല, പുഴയൊഴുകേണ്ട വഴിയിലേയ്ക്കു നോക്കുമ്പോള്‍ എന്തൊക്കെ കാണുമായിരുന്നുവെന്നോ? <br />
<br />
പുഴയില്‍ അവസാനം മുങ്ങിപ്പൊങ്ങിയ പൊന്മയെ കാണുമായിരിക്കും. പുഴ ജീവിക്കുന്നതു് ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോഴാണു്, ഒരു കാൽ നനയുമ്പോഴാണു്, പുഴ അക്കരേയ്ക്കുള്ള തോണിയെ കടത്തിവിടുമ്പോഴാണ്.<br />
<br />
വേറൊന്നോർത്താൽ പുഴയെ നോക്കുന്ന കുട്ടിയാണു ജീവിക്കുന്നതു്. പുഴയില്‍ ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോൾ... ഒരു കാൽ നനയുമ്പോൾ... അക്കരേയ്ക്കുള്ള തോണിയെ പുഴ കടത്തി വിടുമ്പോൾ...<br />
<br />
ഈ കഥയുടെ കാലത്ത്, അല്ലെങ്കില്‍ കഥയിലെ കുട്ടിയുടെ കാലത്ത്, പുഴ ഉണ്ടായിരുന്നില്ല. പുഴ ഒഴുകുന്ന വഴിമാത്രമാണല്ലോ ഉണ്ടായിരുന്നതു്.<br />
<br />
പുഴയില്ല. കുട്ടിയില്ല. കഥയൊരു നുണക്കഥയാണു്. അതുകൊണ്ടു പുഴ ഒഴുകുന്ന വഴിമാത്രമുണ്ടു്. നുണക്കഥകള്‍ക്കു് എന്തുമാവാം. ആരു ചോദിക്കാൻ?രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com7tag:blogger.com,1999:blog-3004270527392361636.post-68809910800561892352008-12-15T11:03:00.000+04:002008-12-15T13:26:14.228+04:00കടലമ്മകടൽ കുടിച്ചു<br />വറ്റിക്കുവാൻ<br />കൊതിച്ച മീനാണു്<br /><br />ഓരോ കവിളിലും<br />പുതിയ കടൽ<br />ചിറകനക്കിയുള്ള<br />ഒരു കുതിപ്പിൽ<br />ഉടലാകെ<br />ഉലയുന്ന കടൽ<br /><br />അകം<br />പുറം<br />കടൽ<br />കടൽ<br /><br />ഒരല്പം ചെരിഞ്ഞുകിടന്നു്<br />കടലമ്മ<br />വയറിൽ തലോടി<br />‘മോനേ’രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com5tag:blogger.com,1999:blog-3004270527392361636.post-77076257254099089342008-12-03T08:24:00.000+04:002008-12-03T08:52:26.151+04:00പ്രവാസഭൂമി, എപ്പിസോഡ് 118November 27, 2008. വാർത്തകളിൽ നിന്നും വാർത്തകളിലേയ്ക്കു മരണത്തിന്റെ കണക്കുകളോടെ ഓടിക്കയറുമ്പോൾ ഒരു സുഹൃത്തു് എഴുതി അറിയിച്ചു, ‘എന്റെ ഓഫീസിലെ ചിലർ എന്നോടു മിണ്ടുന്നില്ല..’<br />
<br />
~~~<br />
<br />
‘ഹലോ, ആരാണ്?’<br />
<br />
‘ഹലോ ഹലോ… ഹലോ!’ ഉസ്മാന് ഒന്നു ചെറുതായി കൂക്കി.<br />
<br />
ഉസ്മാന്റെ ഫോണിലേയ്ക്കു് തിരിച്ചറിയുവാനാകാത്ത ഏതോ നമ്പറില്‍ നിന്നു് ആദ്യത്തെ കോള്‍ വരുന്നതു മൂന്നോനാലോ മാസങ്ങള്‍ക്കു മുമ്പാകണം. ഹോട്ടലിലെ ജോലിക്കിടെ അവന് ലൂപ്പ്സെറ്റ് ചെവിയില്‍ കൊരുത്തിട്ടു ഹലോയെന്നു ശബ്ദിച്ചു. മറുപടി കേള്‍ക്കാതെയായപ്പോള്‍ അവന് ഒരു ചെറിയ കൂക്കലിനോളം ആ വാക്കു് ആവര്‍ത്തിക്കുകയും പിന്നെയും മറുപടി ഇല്ലാതായപ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയുമാണുണ്ടായതു്. അടുത്ത ദിവസങ്ങളിലും ഇതു് ആവര്‍ത്തിക്കുകയുണ്ടായി.<br />
<br />
ഉസ്മാന് ചെവി കൂര്‍പ്പിച്ചു, ഒച്ചയും അനക്കവുമില്ലാത്ത കലവറയില്‍ ചെന്നുനിന്നു സംസാരിക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്നും ശബ്ദമൊന്നും കേള്‍ക്കാതെയായപ്പോള്‍ അവന് തുടരെത്തുടരെ ഹലോ എന്നു് ആവര്‍ത്തിച്ചു. ഉറക്കെ ചുമച്ചു നോക്കി. ദേഷ്യം അഭിനയിച്ചു കാര്‍ക്കശ്യത്തോടെ ഹലോയെന്നു പറഞ്ഞു. കലവറ ഹലോ വിളികളാല്‍ നിറഞ്ഞുപോയി.<br />
<br />
പണിക്കിടെ ഫോണില്‍ സംസാരിക്കുന്നതു കണ്ടു മൊസാംഅലി ഉസ്മാനോടു ചോദിച്ചു, ‘കോന്‍ ഹേ?’<br />
<br />
ഉസ്മാന് അതിശയപ്പെട്ടു, ‘അറിയൂലാ.’ അതു മനസ്സിലായതുകൊണ്ടാവാം മൊസാംഅലി ഉസ്മാനോടു കയര്‍ത്തു, ‘കാം കരോ.’<br />
<br />
പൂച്ച കരയുന്ന സ്വരത്തില്‍ ഒരു ഹലോ. ഉസ്മാന്റെ കള്ളത്തൊണ്ടകൊണ്ടു കുറേയധികം ഹലോ.<br />
<br />
‘ഹലോ ഹലോ ഹലോ ഹലോാാാാാാ.’ മൊസാംഅലി കലവറയുടെ വാതില്‍ മുട്ടി, ഉസ്മാന് ഇറങ്ങിയോടി.<br />
<br />
‘ഹലോ…’<br />
<br />
ഉസ്മാന് ഒരു ഈച്ചയെ അടിച്ചുവീഴ്ത്തുവാന്‍ തക്കം പാര്‍ത്തിരിക്കുന്നത്ര കൌശലത്തോടെയിരുന്നു. കുറച്ചുനേരം ഫോണിനെ അവഗണിച്ചതായി അഭിനയിച്ചു്, പൊടുന്നനെ ഹലോയെന്നു പറഞ്ഞുകൊണ്ടു് ഫോണ്‍ വിളിച്ചവരെ അതിശയിപ്പിച്ചോ മറ്റോ ഒരു മറുപടി കേള്‍ക്കാമെന്നുപോലും അവന് സങ്കല്പിച്ചുപോന്നു. ഉസ്മാനെ നിരാശപ്പെടുത്തിക്കൊണ്ടു് ഒട്ടും ഒച്ചയുണ്ടാക്കാതെ ആ കോളുകള്‍ നീണ്ടുനിന്നു.<br />
<br />
ഉസ്മാന്റെ ആദ്യ ജോലിയാണു് ആ ഹോട്ടലിലേതു്. കിച്ചണില്‍ നിന്നു പുറത്തേയ്ക്കു റൊട്ടിയും നാനും പോകുന്ന വഴിയെ ഉസ്മാന് അവരെ ഒരു ചൂരല്‍കൊട്ടയില്‍ പിടിച്ചിരുത്തും. നിഹാരിയും കടായിയും പ്ലേറ്റുകളില്‍ പകര്‍ന്നെടുത്തു വിളമ്പുവാനുള്ള ട്രേകളില്‍ അടുക്കിവയ്ക്കും. സാലഡ് ആവശ്യത്തിനനുസരിച്ചു ചെറിയ പ്ലേറ്റുകള്‍ വേറെയും.<br />
<br />
ഉസ്മാന് ആദ്യമായി കിച്ചണിലേയ്ക്കു കയറി വരുമ്പോള്‍ അവന് ഭക്ഷണസാധനങ്ങളുടെ പുതിയ പേരുകളില്‍, രീതികളില്‍ വിസ്മയിക്കപ്പെട്ടും ഒരു ജോലി അന്വേഷണത്തില്‍ മുഷിഞ്ഞും കാണപ്പെട്ടിരുന്നു. അവനെ ആ കിച്ചണില്‍ ഉപയോഗിക്കാമെന്നു നിര്‍ദ്ദേശിച്ചതു് എല്ലായ്പ്പോഴും തന്തൂരി അടുപ്പിനു സമീപത്തു കാണപ്പെടുന്നവരായ തൌഫീക്കും ഗുലാമുമായിരുന്നു. അവരിലൊരാള്‍ റൊട്ടിപരത്തുകയും മറ്റെയാള്‍ അതു ചുടുകയും ചെയ്തിരുന്നു. ഉസ്മാനു് അവരുടെ പേരുകള്‍ മാറിപ്പോവുക പതിവാണു്, ഒരു പക്ഷെ അതു ചിലപ്പോള്‍ തൌഫീക്ക് സ്ഥിരമായി റൊട്ടിപരത്തുകയോ ഗുലാം അതു ചുടുകയോ ചെയ്യാതിരിക്കുന്നതു കൊണ്ടാവും.<br />
<br />
അവര്‍ പരസ്പരം ഒരേ അളവില്‍ നോട്ടങ്ങള്‍ കൈമാറുന്നു, ജോലികളും കൈമാറുന്നു. ബീബീസിയുടെ ഉര്‍ദുവോ പഷ്തുവോ അവര്‍ അതേ കണക്കില്‍ കൈമാറ്റം ചെയ്യുന്നു, ചില വാക്കുകള്‍ ചില വാര്‍ത്തകളുടെ തുടര്‍ച്ചയാവുന്നു, ചില വാര്‍ത്തകള്‍ തന്തൂരി അടുപ്പില്‍ നിന്നുള്ള ചൂടില്‍ വിയര്‍പ്പാകുന്നു.<br />
<br />
ഉസ്മാനു കിച്ചണിലെ പണിയേല്‍പ്പിച്ചു പോകുമ്പോള്‍ മൊസാം അലി തൌഫീക്കിനെയും അവനെയും മാറിമാറി നോക്കിക്കൊണ്ടു അശ്ലീലം നിറഞ്ഞ ഒരു ചിരി ചിരിച്ചു. ഗുലാമും തൌഫീക്കും പഷ്തുവിലെന്തോ പറഞ്ഞു. ഗുലാം ഉസ്മാന്റെ തളര്‍ച്ച കണ്ട് ഒരു സ്റ്റീല്‍ ഗ്ലാസില്‍ അല്പം പാലെടുത്തു് അതില്‍ ഒരു സെവനപ്പ് പൊട്ടിച്ചൊഴിച്ചു് ഉസ്മാനു കൊടുത്തു.<br />
<br />
ഉസ്മാന്, പതിനെട്ടുവയസ്സ്, വെളുത്ത നിറം, നീണ്ട വിരലുകള്‍, സെവനപ്പ് പാലില്‍ കലര്‍ന്നപ്പോള്‍ ഓക്കാനിച്ചു.<br />
<br />
‘ഏക് പായാ, ഏക് സെറ്റ് ലെഹെം, ദോ നംകീന്‍.’ തീന്മേശകള്ക്കു നടുവില്‍ നിന്നു മൊസാംഅലി വിളിച്ചു പറയും. തൌഫീക്ക് മൂന്നു റൊട്ടികൂടെ പരത്തിവയ്ക്കും, ഗുലാം വേറെ മൂന്നു റൊട്ടി ചുട്ടെടുക്കും. ഉസ്മാന്റെ ഫോണ്‍ ശബ്ദിക്കും.<br />
<br />
‘ഉമ്മാ, ദ് ഇങ്ങളാണോന്നീം?’ ഉസ്മാന് ശങ്കിച്ചു ചോദിച്ചു. മറുപടി കേള്‍ക്കാഞ്ഞപ്പോള്‍ അവന് ഉറപ്പിച്ചു ഉമ്മ തന്നെയാണെന്നു്. പതിയെ ഉമ്മയുടെ ശബ്ദം നേര്‍മ്മയില്‍ നിന്നും തെളിഞ്ഞു വന്നു.<br />
<br />
‘ഉമ്മാ അതില്യേന്നും, കുഞ്ഞ് നാളില്‍ എനക്കെപ്പോഴും മാങ്ങാച്ചൊണയാണെന്ന് പറഞ്ഞു കളിയാക്കീണ്ടാര്‍ന്ന നായരുകുട്ട്യോളെ അറിയോ ഉമ്മാ? ഓരിലൊരാള് എന്റെ ഹോട്ടലിലു ഉണ്ണാന്‍ വന്നേര്‍ന്നൂ. റൊട്ടി പുറത്തേയ്ക്ക് എടുത്തുവയ്ക്കുന്ന ചെറിയ വിടവിലൂടെയാ കണ്ടേന്നും. ഓല് നന്നായി ക്ഷീണിച്ചോടക്കണ്, അവരുടെ വീട്ടിലെ കുട്ട്യേനെ പ്രേമിച്ചേന്ന് എന്നെ നായേ പോലെ തല്ലീതാണുമ്മാ. ഞാമ്പോയി ഒരു ഗ്ലാസ് വെള്ളം വെച്ചോടത്തു. ഇന്നെ കണ്ടീല്യാ.’<br />
<br />
‘ഹലോ ഉമ്മാ… ഹലോ’<br />
<br />
തൌഫീക്കിന്റെ പഴയ ഫോണാണു് ഉസ്മാന് ഉപയോഗിക്കുന്നതു്. അയാളുടെ പുതിയ ഫോണിലേയ്ക്കു നോക്കിക്കൊണ്ടു ഉസ്മാന് പറഞ്ഞു, ‘വെച്ചെന്നാ തോന്നണേ.’<br />
<br />
തൌഫീക്ക് ചിരിച്ചു കാണിച്ചു, പിന്നെ തന്തൂര്‍ അടുപ്പിന്റെ ഉള്‍ച്ചുമരിലേയ്ക്കു ചുട്ടെടുക്കുവാനുള്ള റൊട്ടികള്‍ പതിപ്പിച്ചുവച്ചു.<br />
<br />
‘റഹിമുള്ള യൂസുഫ്സായ്. ബീബീസി ന്യൂസ്, പെഷവര്‍’ തൌഫീക്കിന്റെ റേഡിയോ ഒച്ചയുണ്ടാക്കി. അയാള്‍ ഗുലാമിനോടു് ഉറക്കെ എന്തോ ചോദിച്ചു. ഉസ്മാന് തന്റെ ഫോണില്‍ ശ്രദ്ധിച്ചു് ഒരു വിഡ്ഢിച്ചിരിയോടെ നിന്നു.<br />
<br />
ഉസ്മാന് ഫോണില്‍ സംസാരിക്കുമ്പോഴെല്ലാം, തൌഫീക്കും ഗുലാമും പഷ്തുവില്‍ അവര്‍ക്കു സ്വതേയുള്ള ഉച്ചസ്വരത്തില്‍ സംസാരിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചു്, ചില സുപരിചിത പേരുകളില്‍ നിന്നു് ഉസ്മാനു് അവര്‍ അപ്പോള്‍ പറയുന്നതില്‍ ചിലതെല്ലാം മനസ്സിലാക്കുവാന്‍ കഴിഞ്ഞേയ്ക്കും, ചിലപ്പോള്‍ മറ്റെന്തൊക്കെയോ, അതൊട്ടും മനസ്സിലാവുകയില്ല. സംസാരത്തിനിടയില്‍ അടുപ്പില്‍ നിന്നുള്ള കനലിന്റെ ചൂടേറ്റു തൌഫീക്കിന്റെ മുഖം ചുവക്കും, ഗുലാമിന്റെ ബനിയന് വിയര്‍പ്പില്‍ കുതിര്‍ന്നുപോകും.<br />
<br />
കറാച്ചിയില്‍ നിന്നുള്ള ഒരു ആമിര്‍ അലി നടത്തുന്ന ആ ഹോട്ടലിന്റെ അടുക്കളയിലേയ്ക്കു് ഉസ്മാന്റെ ഫോണ്‍ പിന്നെയും പലപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടു ഉണര്‍ന്നു കരഞ്ഞു. ഉമ്മ, പീ.റ്റീ മാഷ്, സഖാവ് കരുണന്, ഇന്ദിരാകുമാരി (ആ കഥ പിന്നെ പറയാം).<br />
<br />
ഒരു ഉച്ചയ്ക്കു് ഉസ്മാന്റെ മൂത്ത പെങ്ങള് ആമിന വിളിച്ചു. ആമിനയുടെ മാപ്പിള ‘ഒന്നാം തലാഖ്, രണ്ടാം തലാഖ്, മുത്തലാഖ്’ എന്നു ചൊല്ലിയതു് ഉസ്മാന് ഫോണിലൂടെ വ്യക്തമായും കേട്ടു. ഉസ്മാന് തനിക്കു വരുന്ന ഒരു കോള്‍ പൂര്‍ത്തിയാക്കുവാന്‍ സമ്മതിക്കാതെ ആദ്യമായി ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യുന്നതു് അപ്പോഴാണു്. തൌഫീക്ക് അവനെ സമാധാനപ്പെടുത്തി, തുടര്‍ന്നു ജബ്ബാര്‍ ഉസ്മാന്റെ ഫോണിലേയ്ക്കു വിളിച്ചു. അയാള്‍ ആമിനയെ തലാഖ് ചൊല്ലി തീര്‍ന്നതേ ഉണ്ടായിരുന്നുള്ളൂ.<br />
<br />
‘ന്റെ പെങ്ങളെ ഞാന്‍ കോയമ്പത്തൂരിലിക്കോ, മധുരയ്ക്കോ പറഞ്ഞയക്കും. ഓളേക്കാള്‍ തൊലിവെളുപ്പുള്ള വേറെ പെണ്ണിനെ കണ്ടിണ്ടോ അളിയാ ങ്ങള്?’ ഉസ്മാന് പുച്ഛിച്ചു. ജബ്ബാര്‍ തലാഖ് പറഞ്ഞില്ലെന്നു പള്ളിക്കമ്മറ്റിയില്‍ മൊഴിമാറ്റിപ്പറഞ്ഞു.<br />
<br />
ഏപ്രിലില്‍ ചൂടുള്ള പകലുകള്‍ വന്നുതുടങ്ങിയതിനു ശേഷം രാത്രി ഏറെക്കഴിഞ്ഞാലും ട്രക്ക് ഡ്രൈവര്‍മാര്‍ ഭക്ഷണത്തിനു കയറിക്കൊണ്ടിരിക്കുന്ന ഒരു ഇടവേളയില്‍ ഉസ്മാന്റെ ഫോണ്‍ ശബ്ദിക്കുകയുണ്ടായി. ആഗസ്ത് മാസത്തിലേയ്ക്ക് ഉസ്മാന്റെ മനസ്സു വഴുക്കിപ്പോയി.<br />
<br />
‘ഹലോ ഹലോ ഗോപാലന്മാഷാണോ?’<br />
<br />
‘മാഷേ ആരാ പതാക ഉയര്‍ത്തിയത്? പഞ്ചായത്തിലെ കരുണേട്ടനാണോ? നാരങ്ങമുട്ടായിയുടെ നിറം ഇപ്പോഴും മഞ്ഞയും ചുവപ്പുമാണോ?’<br />
<br />
നാലു-ഡീക്കാരുടെ അവകാശമാണു പതാകയില്‍ പൊതിഞ്ഞുവയ്ക്കുവാനുള്ള പൂക്കള്‍.<br />
<br />
‘മാഷേ മാഷേ.. ജനഗണമന തുടങ്ങിയോ?’<br />
<br />
- ഉസ്മാന് തന്റെ മന്ദതയില്‍ നിന്നു പിടഞ്ഞുണരുമ്പോഴേയ്ക്കും ഒപ്പമുള്ളവര്‍ ജനഗണമന തുടങ്ങിക്കഴിഞ്ഞിരിക്കും, ഉസ്മാന് ഓടിച്ചേരും.<br />
<br />
ജനഗണമന അധിനായക ജയഹേ<br />
<br />
- ഹോ എന്തൊരു ഉല്ലസമാണ് ആ ജയഹേയില്‍. ഉസ്മാന് ശ്വസിക്കുവാന്‍ മറന്നുപോവുകയും, അവന്റെ കണ്ണുകള്‍ വിടര്‍ന്നു നില്‍ക്കുകയുമാവും.<br />
<br />
ഭാരത ഭാഗ്യവിധാതാ,<br />
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ,<br />
ദ്രാവിഡ ഉത്കല ബംഗാ,<br />
<br />
- ‘ഉസ്മാന് ഏക് നിഹാരി, ദോ നംകീന്‍.’ ഓര്‍ഡറെടുത്തു കിച്ചണിലേയ്ക്ക് നടന്നുവരുന്ന വഴിയേ മൊസാംഅലി വിളിച്ചു പറഞ്ഞു.<br />
<br />
വിന്ധ്യഹിമാചല യമുനാഗംഗാ,<br />
<br />
- ഉസ്മാനു പകരം തൌഫീക്ക് നിഹാരിയും നംകീനും പ്ലേറ്റുകളില്‍ പകര്‍ന്നുവച്ചു. ചെറിയ ചൂരല്‍കൂടകളില്‍ പേപ്പര്‍ വിരിച്ചു മൂന്നു റൊട്ടി അടുക്കിവയ്ക്കുകയും ചെയ്തു.<br />
<br />
ഉച്ഛലജലധിതരംഗാ,<br />
<br />
- ‘ഏയ് തീന് റൊട്ടി ഓര്’<br />
<br />
തവശുഭനാമേ ജാഗേ,<br />
തവശുഭ ആശിഷ മാഗേ,<br />
<br />
- ശ്വാസം അയയുകയും മിഴികള്‍ സാന്ദ്രമാവുകയും ചെയ്യുന്നപ്പോഴാണ്. ഗാനം ഒരു തേങ്ങലോ താരാട്ടോ ആയി മാറുന്നുണ്ട്. ഉസ്മാനു് ഉമ്മയെ ഓര്‍മ്മ വരും.<br />
<br />
ഗാഹേ തവജയഗാഥാ,<br />
<br />
- ഒരു തളര്‍ച്ചയില്‍ നിന്നുണരുവാന്‍ ശ്രമിച്ചുള്ള ഒരു കുതിപ്പാണു തുടര്‍ന്നങ്ങോട്ട്…<br />
<br />
ജനഗണമംഗലദായക ജയഹേ<br />
<br />
- ആ ജയഹേ അവസാനിക്കുന്നതു് ഒരു നോവിലാണെന്നാണ് ഉസ്മാനെപ്പോഴും തോന്നാറ്. സ്വാതന്ത്ര്യസമരകാലത്തെ കുറിച്ചു പത്താംതരത്തിലെ ചരിത്രപുസ്തകത്തിലെ അറിവേ ഉസ്മാനുള്ളൂ.<br />
<br />
ജന ഗണ മംഗല ദായക എന്നിങ്ങനെ അധികഭാരം കയറ്റിയ വണ്ടി പോലെയാവണം ആ സമരം വേദനയോടെ ഇഴഞ്ഞു നീങ്ങിയിരുന്നത്, ഒടുവില്‍ ജയഹേ എന്ന ചൊല്ലലില്‍ ലോകത്തിലെ സര്‍വ്വ ദുഃഖവും ഒളിച്ചിരിക്കുന്നുണ്ടെന്നു് അയാള്‍ക്കു തോന്നുമായിരുന്നു. ഉസ്മാന്റെ കണ്ണുകള്‍ നിറയുകയും ചുണ്ടുകള്‍ വിറയ്ക്കുകയും ചെയ്യും. ആ നോവിന്റെ കെട്ടുപൊട്ടിച്ചു ഏ.എല്‍.പി സ്കൂളിലെ എല്ലാ കുട്ടികളുടെ ഒച്ചയേക്കാള്‍ ഉയര്ത്തില് വാശിയോടെ ഉസ്മാന് ചൊല്ലി:<br />
<br />
‘ഭാരത ഭാഗ്യവിധാതാ’<br />
<br />
- പിന്നെയങ്ങോട്ടു ചങ്ങലകള്‍ അഴിയുന്നതിന്റെ, ഹൃദയം നിര്‍മ്മലമാകുന്നതിന്റെ താളത്തില്‍<br />
<br />
ജയഹേ…<br />
ഒരിക്കല്‍ കൂടെ ജയഹേ<br />
പിന്നെയും ജയഹേ…<br />
ജയ ജയ ജയ<br />
<br />
- ഉസ്മാന് കെട്ടുപൊട്ടിച്ചു പറക്കുന്ന പട്ടമായി… ജയഹേ. ആകാശത്തിലേയ്ക്ക്, ആകാശത്തിലേയ്ക്ക്.<br />
<br />
ഉസ്മാന്റെ കൈമുറുകെപ്പിടിച്ചു ഗുലാം അവനെ ഒരു മൂലയ്ക്കിരുത്തി. അവനു കുടിക്കുവാന്‍ പാലില്‍ സെവനപ്പ് കലര്‍ത്തിക്കൊടുത്തു. തന്തൂരില്‍ നിന്നു അധികമായി കരിഞ്ഞുപോയ രണ്ടു റൊട്ടിയെടുത്തു അയാള്‍ പിന്നെ കച്ചറയിലേയ്ക്കിട്ടു.<br />
<br />
തൌഫീക്ക് ഉസ്മാന്റെ ഫോണെടുത്തു നോക്കുകയുണ്ടായി, അതില്‍ നിന്നു ജനഗണമന ഒഴുകി വരുന്നുണ്ടായിരുന്നില്ല. അയാളതു ചെവിയോടു ചേര്‍ത്തുപിടിച്ചു. ഉസ്മാന് ഉറങ്ങിപ്പോയി.<br />
<br />
‘ഉമ്മാ, ഉപ്പാന്റെ ഖബറ് ഇരിക്ക്യണ മൂലേലൊരു മാവ് വെയ്ക്കണം. ഗോമാവ് മതി. നല്ല പുളിയുള്ളത്, ഉപ്പായ്ക്കു മാത്രം അറിയുന്ന തരങ്ങള്‍, പെട്ടെന്നു പഴുത്തളിഞ്ഞു പോകാത്തതു്, പുഴുകയറാത്തതു്.’<br />
<br />
മാങ്ങാക്കച്ചവടക്കാരന്‍ ഹസ്സന്‍മാപ്പിളയുടെ ഇഴുകിയ ജഡം, പുഴുവന്നു നിറഞ്ഞത്, മുളങ്കാട്ടില്‍ നിന്നു് ഏറ്റിക്കൊണ്ടുവരുവാന്‍ ആരുമുണ്ടായിരുന്നില്ല. ജഡത്തിന്റെ നെഞ്ചിനു കുറുകെ വടിവാള്‍ നാലുവട്ടം ഓങ്ങിയതിന്റെ പാടുണ്ടായിരുന്നു. ഒരു കലാപകാലത്തിന്റെ ഓര്‍മ്മയില്‍, ഷഹീദാകുവാന്‍ സ്വന്തമായി ഒരു ജഡം പോലുമില്ലാതെ ഹസ്സന് മരിച്ചു കിടന്നു. കലാപഭൂമിയില്‍ നിന്നു് ഓടിപ്പോകുന്നവരുടെ ആദ്യത്തെ കൂട്ടത്തില്‍ ഉസ്മാനുണ്ടെന്നു് അയാള്‍ മരിക്കും മുമ്പ് ഉറപ്പുവരുത്തിയിരുന്നു.<br />
<br />
‘ഉമ്മാ,’ ഉസ്മാന് ഫോണില്‍ നിലവിളിച്ചു. പിന്നെ ഫോണ്‍ ഓഫ് ചെയ്തു പോക്കറ്റില്‍ വച്ചൂകൊണ്ടു അവന് ഹോട്ടലിനു പുറത്തേയ്ക്കു നടന്നു.<br />
<br />
രണ്ടു അറബി യുവാക്കള്‍ അവനെ വിളിച്ചു, ‘താല്’.<br />
<br />
അവര്‍ അവനോടു കാറില്‍ കയറിയിരിക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ അവന്റെ പോക്കറ്റില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അവര്‍ ചോദിക്കാതെ തന്നെ ഉസ്മാന് തന്റെ വിസാപേപ്പര്‍ കാണിച്ചു കൊടുത്തു. അവരതുവാങ്ങി കാറിന്റെ സീറ്റിലേയ്ക്കു് അലസമായി വലിച്ചെറിഞ്ഞു.<br />
<br />
ഉസ്മാനെ പിന്നീടാരും കണ്ടിട്ടില്ല.<br />
<br />
ഉസ്മാന്റെ തിരോധാനമാണു വിഷയം. അതിനെ കുറിച്ചു് ഒരു ടീവി ചാനല്‍ അന്വേഷിച്ചെടുത്ത വിവരങ്ങളാണു തുടര്‍ന്നു പറയുവാന്‍ ഉദ്ദേശിക്കുന്നതു്. ഡോക്യുമെന്ററിക്കാരുടെ സ്റ്റോറിബോര്‍ഡില്‍ നിന്നു്:<br />
<br />
ടൈറ്റില്‍ സ്ക്രോള്‍ ചെയ്തുതീരുമ്പോള്‍, ഹോട്ടലിന്റെ പേരെഴുതിയ നിയോണ്‍ ബോര്‍ഡിലേയ്ക്കു ക്യാമറ തിരിയുന്നു.<br />
<br />
വോയ്സ്ഓവര്‍: ‘രണ്ടത്താണിക്കാരനായ ഉസ്മാന് ജോലി ചെയ്തിരുന്നതു് ഈ ഹോട്ടലിന്റെ അടുക്കളയിലാണു്. നാടുവിട്ടു വരേണ്ടിവന്ന ഉസ്മാന് ഇവിടെ എത്തിപ്പെട്ടതിന്റെ രേഖകള്‍ ഞങ്ങള്‍ക്കു കണ്ടെടുക്കുവാനായിട്ടില്ല. ഉസ്മാനെ അവസാനമായി കാണുന്നതു് ഈ ഹോട്ടലിനു മുമ്പില്‍ നിന്നാണെന്നു പറയപ്പെടുന്നു.’<br />
<br />
സെപിയ ടോണിലുള്ള ഉസ്മാന്റെ ഒരു പഴയകാല ചിത്രത്തിലൂടെ ക്യാമറ കടന്നു പോകുന്നു. ഉസ്മാന്റെ കൌമാരകാലം. വോയ്സ്ഓവര്‍ തുടര്‍ച്ച:<br />
<br />
‘ഉസ്മാന്, രണ്ടത്താണിയിലെ മദ്രസയില്‍ നിന്നു പഠനം, കലാപകാലത്തു് ഉസ്മാന്റെ പിതാവായ ഹസ്സന് കൊല്ലപ്പെട്ടിരുന്നു. ആ സമയത്തെപ്പോഴോ ആയിരിക്കണം ഉസ്മാന് നാടുവിട്ടു പോന്നിരിക്കുക.’<br />
<br />
സ്റ്റാര്‍ട്ട്,<br />
<br />
ആക്ഷന്‍ (ക്യാമറ റണ്ണിങ്):<br />
<br />
ഒരു കാര്‍ വരുന്നു. അതില്‍ നിന്നിറങ്ങിയ ഒരാള്‍ ഉസ്മാനെ വിളിക്കുന്നു. ഉസ്മാന് കാറിനടുത്തേയ്ക്കു നടന്നു ചെല്ലുന്നു. അനന്തരം അവന് അവര്‍ക്കൊപ്പം കാറില്‍ കയറി അപ്രത്യക്ഷനാവുന്നു.<br />
<br />
കട്ട്.<br />
<br />
മറ്റൊരു സീനില്‍, ‘പ്രവാസഭൂമി’ എന്ന ഡോക്യുമെന്ററിക്കാരുടെ ടെലിക്യാമറയില്‍ മൊസാംഅലി പ്രത്യക്ഷപ്പെടുന്നു:<br />
<br />
‘തൌഫീക്കും ഗുലാമും പാക്കിസ്താനില്‍ അവധിയിലാണു്. അവരങ്ങനെയാണു പെട്ടെന്നൊരു പോക്കായിരിക്കും, നല്ല പണിക്കാരായതുകൊണ്ടു തിരികെ വന്നാലും ജോലി ഉറപ്പാണല്ലോ.’ മൊസാംഅലി അനിഷ്ടം പ്രകടിപ്പിച്ചു.<br />
<br />
‘അവര്‍ ആരാണു്?’ ക്യാമറയില്‍ പതിഞ്ഞിട്ടില്ലാത്ത ഒരു മുഖത്തില്‍ നിന്നുള്ള ഇടപെടല്‍.<br />
<br />
‘അവരുണ്ടായിരുന്നെങ്കില്‍ ഉസ്മാനെക്കുറിച്ചു കൂടുതല്‍ അറിയുമായിരുന്നു. അവര്‍ പോയതിന്റെ രണ്ടാം ദിവസമാണല്ലോ ഉസ്മാന് കാറില്‍ വന്ന രണ്ടു അറബികളുടെ ഒപ്പം കയറിപ്പോയതു്.’<br />
<br />
മൊസാംഅലി ഇറങ്ങിപ്പോവുകയും, മറ്റൊരാള്‍ ദൃശ്യത്തിലേയ്ക്കു കടന്നുവരികയും ചെയ്തു.<br />
<br />
‘ഓന്, എപ്പഴും ഫോണ്‍ വരായിരുന്നു. അറിയാത്ത ഏതോ നമ്പറിന്ന്.’ ഉസ്മാനൊപ്പം ജോലി ചെയ്തിരുന്ന കുഞ്ഞിമൊയ്തീന്‍ സൂചിപ്പിച്ചു. ‘ആദ്യാദ്യം വിളിക്ക്യണോര് മിണ്ടണില്യാന്ന് ഓന് പറഞ്ഞേര്‍ന്നൂ. പിന്നെ പറയും ഉമ്മ വിളിച്ചെന്ന്. ഓന് ആരോടും മിണ്ടണത് ഇവിടാരും കണ്ട്ട്ടൂല്യാ.’<br />
<br />
‘ആ ഫോണെവിടെ?’, ക്യാമറക്കണ്ണിലേയ്ക്ക് ഒരു മൈക്ക് അല്പാല്പമായി പ്രത്യക്ഷപ്പെട്ടു.<br />
<br />
‘എനക്കറിയൂലാ.’ കുഞ്ഞിമൊയ്തീന്റെ ഉന്തിയപല്ലുകള്‍ക്കു മഞ്ഞനിറമാണെന്നു് മാത്രം കാഴ്ചക്കാര്‍ക്കു മനസ്സിലായേക്കും.<br />
<br />
‘ഉസ്മാന് ഫോണിലൊട്ടും സംസാരിച്ചിട്ടില്ല, എങ്കിലും മുടങ്ങാതെ ഉസ്മാനു കോളുകള്‍ വന്നിരുന്നെന്നും പറയപ്പെടുന്നു. അപ്പോള്‍ യഥാര്‍ഥത്തില്‍ ആ ഫോണില്‍ ആരാണു സംസാരിച്ചിരുന്നതു്?’<br />
<br />
‘കട്ട്, കട്ട്. ആ ചോദ്യം സ്ക്രിപ്റ്റില്‍ ഇല്ലല്ലോ!’<br />
<br />
സ്ക്രിപ്റ്റിലുള്ള ഡയലോഗിലേയ്ക്കു മടങ്ങിവരുന്നു: ‘ഉസ്മാന്, നീ എവിടെയാണെങ്കിലും മടങ്ങിവരിക. നിന്റെ പ്രിയപ്പെട്ടവര്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നു…’<br />
<br />
ഹോട്ടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കു വോയ്സോവര് ഒഴുകി വന്നു. അതിനു തുടര്‍ച്ചയായി ഉസ്മാന്റെ ചിത്രം ടീവിയില്‍ തെളിഞ്ഞു:<br />
<br />
‘ഉസ്മാന്, പതിനെട്ടുവയസ്സ്, വെളുത്ത നിറം, നീണ്ട വിരലുകള്‍, സെവനപ്പ് ഒഴിച്ച പാല് കുടിക്കുവാന്‍ കൊടുത്താല്‍ ഓക്കാനിച്ചേയ്ക്കും.’രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com14tag:blogger.com,1999:blog-3004270527392361636.post-51448091922466194082008-11-25T21:59:00.000+04:002008-11-26T18:13:57.155+04:00രായിരനെല്ലൂർരായിരനെല്ലൂരിലെ കുന്നിന്റെ നെറുകയിൽ നിന്നു ഭ്രാന്തൻ ഉരുട്ടിയിടുന്ന കല്ലുകളെ ധ്യാനിച്ചിരുന്നവർക്കു മാപ്പു്. ഭ്രാന്തൻ കുന്നിൻ മുകളോളം ഭാരം പേറിക്കൊണ്ടുപോയി താഴേയ്ക്കു് ഉരുട്ടിയിട്ട കല്ലുകളുടെ അർത്ഥാന്തരങ്ങളെ ധ്യാനിച്ചിരിക്കുന്നവർക്കും മാപ്പു്.<br /><br />കുന്നിൽ നിന്നും പടിഞ്ഞാറു നോക്കിയാൽ പുഴയിൽ ചോര കുതിർത്തി പകൽ മരിച്ചു കിടക്കുന്നതു കാണാം. മല കയറും മുമ്പേ ഭ്രാന്തനെ കുറിച്ചു കേട്ട ഒരു കഥ ഓർമ്മ വരുന്നു. കുത്തനെയുള്ള മലമുകളിലേയ്ക്കു വലിയ പാറക്കല്ലു ചുമന്നു കയറ്റുന്നതുപോൽ കഠിനമായ സ്വാദ്ധ്യായങ്ങൾക്കു ശിക്ഷണപ്പെട്ടു വേദാന്തിയായ ഒരുവൻ. അറിവാണു വേദാന്തിയുടെ കഴുത്തിലെ സഹിക്കവയ്യാത്ത ഭാരം. അറിവിന്റെ ഭാരത്തിൽ അമർന്നുപോകാതെ വേദം ഉപേക്ഷിക്കുമ്പോൾ ഭ്രാന്തനു തുടക്കമായി, വേദകല്പിതമായ ജ്ഞാനത്തെ തിരസ്കരിക്കുന്നതു ഭ്രാന്തത്രേ! പകൽ മുഴുവൻ അദ്ധ്വാനിച്ചു കുന്നിന്റെ നെറുകയിലേയ്ക്കു ഉരുട്ടിക്കയറ്റുന്ന കല്ല് ഒടുക്കം താഴേയ്ക്കു് അലസം തള്ളിവിടുന്നതു പോലുള്ള ഭ്രാന്തു്.<br /><br />പുറകിൽ അരപ്പട്ട കിലുങ്ങി, ചിലമ്പിന്റെ നാദം. ചുവന്ന പട്ടിൽ പൊതിഞ്ഞ കന്മദവിഗ്രഹം ശാന്തമായി നോക്കിക്കൊണ്ടു പറഞ്ഞു ഇതെന്റെ പ്രകൃതിയാണു്, എന്റെ യൗവനം, എന്റെ മണ്ണു്.. നീയാരാണ് ഇവിടേയ്ക്കു് അതിക്രമിച്ചു കടന്നതെന്തിനു്?<br /><br />അവസാനത്തെ ഭാരവും താഴേയ്ക്കുരുട്ടിയിട്ടതിലെ നിർമലത്വത്തിന്റെ കനമില്ലായ്മയാണു ഞാൻ. ഇതെന്റെ കൂടെ പ്രകൃതിയാണല്ലോ! നീയാരാണു്?<br /><br />ഞാൻ ഭൂമിയും ആകാശവും ജലവുമാണു്. ഈ മലയാണ്, പ്രകൃതിയാണ്. ചിതയെരിക്കാനല്ലാതെ മനുഷ്യർ പാർക്കാത്ത ഈ ഇടങ്ങൾ എന്റെ സ്വാതന്ത്ര്യമാകുന്നു. ഇവിടെ നിന്നും ഒഴുകിയിറങ്ങുന്ന നീർച്ചോല എന്റെ നഗ്നത ഭൂമിയുടെ ഉർവ്വരതയെ തൊടുന്നയിടം.<br /><br />ഒരു മരം ഭൂമിയെ തൊട്ടു. അവൾ ഭൂമിയെ തൊട്ടുകൊണ്ടു തുടർന്നു വെളിപ്പെടുത്തി<br /><br />ഞാൻ ഒരു ചെടി, രണ്ടു വേരുകളിൽ വളർന്നു രണ്ടു ചില്ലകളിലേയ്ക്കു വളർന്നു പന്തലിക്കുന്ന പച്ചപ്പ്. ചുടലപ്പറമ്പിലെ കനൽ എന്റെ കാമം, എന്നെ പ്രാപിക്കാനാവാത്ത അഹന്തകളുടെ അവസാനത്തെ ചൂടു്. എന്റെ നൃത്തത്തിൽ ഈ ചിലമ്പും തളയും അരപ്പട്ടയും ചുവന്നപട്ടും രായിരനെല്ലൂരിന്റെ ഇളകിയാട്ടങ്ങൾ. എന്റെ ശ്വാസം കാറ്റു്. എന്റെ മണം കാടു്.<br /><br />ഞാൻ ഭ്രാന്തനാണെന്നു ആളുകൾ പറയുന്നു.<br /><br />അപ്പോൾ ഭ്രാന്തിയുടെ ചുടലനൃത്തത്തിനു കാവലിരിക്കുവാൻ വന്നതാണോ?<br /><br />കാറ്റിന്റെ ഓളത്തിലിളകിയാടുന്ന മഞ്ചാടിമരം ഒരു വിജൃംഭണത്തിൽ കായകളുടെ തൊണ്ടുവിടർത്തി കുരുക്കൾ ഭൂമിയുടെ ഗർഭപാത്രത്തിലേയ്ക്കിട്ടു. ഒരു തുടം മഞ്ചാടിക്കുരു വാരിയെറിഞ്ഞു അവൾ പരിഹസിച്ചു, വേദം പഠിച്ചവനേ പറയ് ഇതിലെത്ര മഞ്ചാടി മണികൾ?<br /><br />ഭ്രാന്തനു് അനാദിയായ അറിവിന്റെ വേദപ്പകർച്ചമാത്രം കൈമുതൽ. രായിരനെല്ലൂരിൽ ഉദയവും ഉദയത്തിനു ശേഷം അസ്തമയവുമുണ്ടെന്ന കേവലമായ അറിവൊഴികെ മറ്റെല്ലാം കുന്നിൻ നെറുകയിൽ നിന്നും ഉരുട്ടിയിട്ട വലിയൊരു കല്ല്. എത്ര മഞ്ചാടിക്കുരുക്കൾ എറിഞ്ഞാലും അതിലാകെ രണ്ടെണ്ണമെന്നു ഉത്തരം. ഒന്നെന്റെ പങ്ക്, ഒന്ന് നിന്റെയും.<br /><br />അരപ്പട്ടയിലെ കിലുക്കങ്ങൾ പൊട്ടിച്ചെറിഞ്ഞു അടുത്ത ചോദ്യം, ഇതിലെത്ര തങ്കനാണ്യങ്ങൾ?<br /><br />മലകയറുമ്പോൾ മടിശ്ശീല തുളച്ചിട്ടതിലൂടെ ഊർന്നുപോയത്ര പണം.<br /><br />എന്റെ കനലാട്ടത്തിൽ മുടിയിൽ കടലുപാർക്കുന്നതു കണ്ടില്ലേ? നാഭിയിൽ പുഴയിലെ അകംകാണാ കയം ഒളിച്ചിരിക്കുന്നതും മുലകൾ മദഗന്ധം ചുരത്തുന്നതും അറിയുന്നില്ലേ? ഉടൽ-മണം-വീറു പെണ്ണിന്റെ നീറ്റങ്ങൾ അറിയുന്നില്ലേ? കാമം നിന്റെ ഉള്ളുതുളയ്ക്കുമ്പോൾ പ്രണയമേ നീയെന്താകും?<br /><br />എന്റെ വേരുകൾ നിന്റെ പുക്കിൾച്ചുഴിയിൽ, അകം വെളിപ്പെടുത്താത്ത ജന്മരഹസ്യങ്ങളുടെ ഗർഭഗേഹങ്ങളിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു നീയുമറിയുന്നില്ലേ? നിന്റെ നീരു് എന്റെയും നീരു്. എന്റെ വിശപ്പിന്റെ ആദ്യത്തെ അന്നമേ നിന്നിലിത്ര കാമമെന്തുള്ളൂ?<br /><br />പ്രണയമേ നിന്റെ വാക്കുകളിലെ ഭക്തി പോലും എനിക്കു തടവെന്നറിയുമോ?<br /><br />ഒരു ശിലയിലും പ്രതിഷ്ഠിക്കാതിരിക്കാം പെണ്മയേ നിന്നെ, പകരം നിന്നിലെ<br /><br />കാറ്റിൽ ചില്ലകളും<br />മഴയിൽ വേരുകളും<br />വെയിലിൽ ഇലകളുമാകാം<br /><br />രായിരനെല്ലൂരിലെ മലകയറി വരുന്നവർക്കു ഞാൻ കല്ലുരുട്ടുന്ന ഭ്രാന്തനും നീ ഭ്രാന്തൻ പൂജിച്ച ദേവിയുമാകാം.രാജ്http://www.blogger.com/profile/15623645093837147563noreply@blogger.com3